- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖനന വ്യവസായങ്ങള്‍ക്ക് പരിസ്ഥിതി ആഘാത പഠനത്തില്‍ ഇളവ് നല്‍കി കേന്ദ്രസര്‍ക്കാര്‍
ഖനന വ്യവസായങ്ങളുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിശദീകരണം.

ന്യൂഡല്‍ഹി: പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപന കരട് 2020 (EIA 2020) സംബന്ധിച്ച തര്‍ക്കങ്ങള്‍ കോടതിയില്‍ നില്‍ക്കെ ഖനന വ്യവസായത്തിന് പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 'പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപനം 1994' പ്രകാരം പരിസ്ഥിതി അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പൊതു ഹിയറിങ് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി.
ഖനന വ്യവസായങ്ങളുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിശദീകരണം. പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച 1994 ലെ ഉത്തരവ് പ്രകാരം അഞ്ചു വര്‍ഷത്തേക്ക് അനുമതി കാലയളവ് ബാക്കിനില്‍ക്കുന്ന ഖനന വ്യവസായങ്ങള്‍ക്ക് 2006 ലെ വിജ്ഞാപന പ്രകാരം പാരിസ്ഥിതികാനുമതിക്ക് അപേക്ഷിക്കാം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഇതിനായി വീണ്ടും പൊതുജനങ്ങളുടെ ഹിയറിങ് ആവശ്യമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നിലവിലുള്ള പരിസ്ഥിതി നിയമപ്രകാരം ഖനനം, ഹൈവേ, ഊര്‍ജ്ജ നിലയങ്ങള്‍, ഡാമുകള്‍ തുടങ്ങിയവയ്ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന് മുന്‍പായി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വിദഗ്ധസമിതി വിശദമായ പഠനം നടത്തുകയും വേണം. ഇതു സംബന്ധിച്ച 1994ലെ വിജ്ഞാപനത്തില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2020 വിവാദമാകുകയും കോടതി വ്യവഹാരങ്ങളിലേയ്ക്കു നീങ്ങുകയും ചെയ്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
വാസ്തവത്തിൽ, പൊതു ഹിയറിങ് പ്രക്രിയ എടുത്തുകളയാനുള്ള നീക്കം കഴിഞ്ഞ കുറച്ചുകാലമായി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. 2017 സെപ്തംബറിൽ പരിസ്ഥിതി മന്ത്രാലയം 40% വരെ കൽക്കരി ഖനി വിപുലീകരിക്കാൻ അനുവദിച്ചിരുന്നു. കൽക്കരി മന്ത്രാലയത്തിന്റെ ചുവടുപിടിച്ച് 2020 ൽ കേന്ദ്ര ഖനന മന്ത്രാലയവും കൽക്കരി ഇതര ഖനന പദ്ധതികൾക്ക് സമാനമായ ഇളവ് തേടിയിരുന്നു. കൂടാതെ, 2020 ൽ, ഖനന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നിയമങ്ങൾ ലഘൂകരിക്കാനും ഈ മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനായി മാറ്റങ്ങൾ വരുത്താനും സർക്കാർ നീക്കം നടത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















