Sub Lead

സാമ്പത്തിക പ്രതിസന്ധി;പലായനം ചെയ്‌തെത്തിയ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് കാംപുകളൊരുക്കി ഇന്ത്യ

.തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയില്‍ 67 കാംപുകള്‍ ഇതിനായി സജ്ജമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു

സാമ്പത്തിക പ്രതിസന്ധി;പലായനം ചെയ്‌തെത്തിയ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് കാംപുകളൊരുക്കി ഇന്ത്യ
X

ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളെ കാംപുകളിലേക്ക് മാറ്റാന്‍ തീരുമാനം.തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയില്‍ 67 കാംപുകള്‍ ഇതിനായി സജ്ജമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ അഭയാര്‍ഥികളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റനായിരുന്നു തീരുമാനം.

ഇതുവരെ എത്തിയ 15 പേരെ പുലര്‍ച്ചെ രാമേശ്വരം മണ്ഡപം കാംപിലെത്തിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേര്‍ അഭയാര്‍ഥികളായി എത്തുമെന്നാണ് തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തല്‍.

കൂടുതല്‍ അഭയാര്‍ഥികള്‍ എത്താനുള്ള സാധ്യത പരിഗണിച്ച് തമിഴ്‌നാട് തീരത്ത് ജാഗ്രത തുടരുന്നുണ്ട്.തീരസംരക്ഷണ സേനയും തമിഴ്‌നാട് പോലിസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.ശ്രീലങ്കയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ മാത്രം കടല്‍ദൂരമുള്ളതിനാല്‍ രാമേശ്വരത്തേക്കാണ് കൂടുതല്‍ അഭയാര്‍ഥികള്‍ എത്തുക എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

അടുത്ത ഒരാഴ്ച കൊണ്ട് 2000 പേരെങ്കിലും എത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ പാക് കടലിടുക്കിലെ യാനങ്ങളേയും കോസ്റ്റ്ഗാര്‍ഡ് നിരീക്ഷിക്കുന്നുണ്ട്. രാമേശ്വരത്തിന് സമീപമുള്ള ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ ആരെങ്കിലും നിലവില്‍ എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ് ശ്രീലങ്ക. അടുത്തിടെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു ബില്യണ്‍ ഡോളറിന്റെ സഹായധനം അനുവദിച്ചിട്ടുണ്ട്. പേപ്പറുകളുടെ രൂക്ഷമായ ക്ഷാമം കാരണം ശ്രീലങ്ക അനിശ്ചിതകാലത്തേക്ക് പരീക്ഷകള്‍ റദ്ദാക്കി. ഭക്ഷ്യോല്‍പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐ എം എഫില്‍ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം.

Next Story

RELATED STORIES

Share it