Sub Lead

പാക്കിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കി ഇന്ത്യ; പാക് പൗരന്‍മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണം

പാക്കിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കി ഇന്ത്യ;  പാക് പൗരന്‍മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണം
X

ന്യൂഡല്‍ഹി: പാക്കിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കി. ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്‍മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും നിര്‍ദേശിച്ചു. കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യ കാബിനറ്റ് സമിതിയുടെ യോഗത്തിലാണ് തീരുമാനം. പഞ്ചാബിലെ വാഗ അതിര്‍ത്തി പോസ്റ്റ് അടയ്ക്കാനും തീരുമാനമായി. പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇനി വിസ നല്‍കില്ല. പാകിസ്താനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പാക് നയതന്ത്രജ്ഞര്‍ ഇന്ത്യ വിടണം.

1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ രൂപീകരിച്ച നദീജല കരാര്‍ റദ്ദാക്കുന്നത് ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മോശമാക്കും. കരാര്‍ പ്രകാരം കിഴക്കന്‍ പ്രദേശത്തെ ബീസ്, രവി, സത്‌ലജ് നദികളിലെ ജലം ഇന്ത്യക്കും പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സിന്ധു, ചെനാബ്, ഝീലം നദികളിലെ ജലം പാക്കിസ്താനുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും പാക്കിസ്താന്‍ ഭരണാധികാരിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ മുഹമ്മദ് അയ്യൂബ് ഖാനുമാണ് 1960 സെപ്റ്റംബര്‍ 19ന് ഈ കരാറില്‍ ഒപ്പിട്ടിരുന്നത്.

updating

Next Story

RELATED STORIES

Share it