Sub Lead

ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു
X

പരപ്പനങ്ങാടി: പ്രമുഖചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു. ഇന്ന് വൈകുന്നേരം സ്വവസതിയിലായിരുന്നു അന്ത്യം. സാംസ്‌കാരിക വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ഡോ. എം ഗംഗാധരന്‍. ഏറ്റവും നല്ല വിവര്‍ത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

മലബാര്‍ കലാപത്തെ കുറിച്ചു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി.

പി കെ നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933 ല്‍ ജനനം.

1954 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്‌സ്) കരസ്ഥമാക്കി.

മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ല്‍ മലബാര്‍ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി. ആറുവര്‍ഷക്കാലം കോട്ടയം, കൊല്ലം സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.

1970 മുതല്‍ 75 വരെ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലിചെയ്തു. 1975 മുതല്‍ 88 വരെ കോഴിക്കോട് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അധ്യാപകനായിരുന്നു. ആനുകാലികങ്ങളില്‍ ചരിത്രം,സംസ്‌കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതാറുണ്ട്.

പരപ്പനങ്ങാടി അഞ്ച പുരയിലെ 'കൈലാസ'ത്തില്‍ വിശ്രമജീവിതം നയിച്ച് വരുന്നതിനിടെയാണ് മരണം. ഒരു വര്‍ഷത്തിലധികമായി പൊതുജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു അദ്ദേഹം. ഭാര്യ: യമുനാദേവി. മകന്‍:നാരായണന്‍. മകള്‍:നളിനി. ചരിത്രപണ്ഡിതനായ എംജിഎസ് നാരായണന്‍ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.

Next Story

RELATED STORIES

Share it