Sub Lead

പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലെന്ന് പാക് കോടതി

സിന്ധ് പ്രവിശ്യയിലെ രവീണ, റീന എന്നിവരുടെ ഇസ്‌ലാമിലേക്കുള്ള മിലേക്കുള്ള മതംമാറ്റം നിര്‍ബന്ധിതമല്ലെന്നും ഇരുവര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി.

പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലെന്ന് പാക് കോടതി
X

ഇസ്‌ലാമാബാദ്: സഹോദരികളായ ഹിന്ദു യുവതികളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന ആരോപണം തള്ളി പാക് കോടതി. സിന്ധ് പ്രവിശ്യയിലെ രവീണ, റീന എന്നിവരുടെ ഇസ്‌ലാമിലേക്കുള്ള മിലേക്കുള്ള മതംമാറ്റം നിര്‍ബന്ധിതമല്ലെന്നും ഇരുവര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി.

ഇരുവരെയും തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചെന്ന ആരോപണവുമായി പിതാവും സഹോദരനുമാണ് ഹൈക്കോടതിയെ സമീപച്ചത്. തങ്ങളെ ആരും നിര്‍ബന്ധിച്ച് മതംമാറ്റിയിട്ടില്ലെന്നും സ്വമേധയാ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നുവെന്നും ഇരുവരും കോടതിയില്‍ മൊഴിനല്‍കിയിരുന്നു. സംഭവം അന്വേഷിക്കാനായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് നിര്‍ബന്ധിത മതംമാറ്റമല്ലെന്നു കണ്ടെത്തിയത്.ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരുന്നത്.

പെണ്‍കുട്ടികളുടെ മതംമാറ്റം ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നു സുതാര്യമായി അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.കേസ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി വിധി പ്രസ്താവിക്കാമായിരുന്നെന്നും എന്നാല്‍ പ്രത്യേക സംഘത്തെ വസ്തുത പരിശോധിക്കാനായി നിയോഗിച്ചതു വൈകാരികമായ കേസായതിനാലാണെന്നും ചീഫ് ജസ്റ്റിസ് അതാര്‍ മിനല്ലാഹ് പറഞ്ഞു. ഹൈക്കോടതി ചുമതലപ്പെടുത്തിയ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പരിഗണിക്കേണ്ടതിനാല്‍ കേസ് മെയ് 14ലേക്ക് നീട്ടുന്നതായി കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it