'ഒന്നിനും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല, ഞങ്ങള്‍ അവകാശങ്ങളാണ് ചോദിക്കുന്നത്'; ഹിജാബ് വിഷയത്തില്‍ നിലപാടിലുറച്ച് മുസ് ലിം പെണ്‍കുട്ടികള്‍
ഉഡുപ്പി: ഉഡുപ്പിയിലെ ഗവണ്മെന്റ് പ്രീ യൂനിവേഴ്സിറ്റിയിലെ ക്ലാസ് മുറികളില്‍ ഹിജാബ് നിരോധനം തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. നിര്‍ബന്ധിത നടപടിയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമങ്ങളും ഉള്‍പ്പെടെ കോളജ് അധികൃതരില്‍ നിന്നുള്ള പീഡനം വര്‍ധിച്ചതായി പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍, അവകാശം നേടിയെടുക്കും വരേ പിന്നോട്ടില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടികള്‍.
'ഞങ്ങള്‍ വിട്ടുകൊടുക്കില്ല. ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒന്നിനും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല'. വിദ്യാര്‍ത്ഥികളിലൊരാളായ അല്‍മാസ് ദി കോഗ്നേറ്റിനോട് പറഞ്ഞു.
"We will not give up. We are demanding for our rights and nothing will cause us to back down": Muslim girls at Udupi college defiant despite growing harassment.https://t.co/7jju4hpNKa via @TheCognate_
— The Cognate (@TheCognate_) January 18, 2022
@Rushda_Khan_ reports.
'വെള്ളിയാഴ്ച, കോളജില്‍ പ്രവേശിക്കാന്‍ ഞങ്ങളെ അനുവദിച്ചെങ്കിലും കഴിഞ്ഞ 15 ദിവസമായി ഞങ്ങള്‍ കോളജില്‍ പോയിട്ടില്ലെന്ന് തെറ്റായി പ്രസ്താവിച്ചുകൊണ്ട് ഒരു ക്ഷമാപണ കത്ത് എഴുതാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. ഈ ദിവസങ്ങളില്‍ ഞങ്ങള്‍ കോളജില്‍ പോയിരുന്നെങ്കിലും ഹിജാബ് ധരിച്ചതിനാല്‍ ക്ലാസില്‍ കയറാന്‍ അനുവദിച്ചില്ല' എന്നിരുന്നാലും, ഞങ്ങള്‍ കോളജില്‍ പോയി, പക്ഷേ ഞങ്ങള്‍ ഹിജാബ് ധരിച്ചിരുന്നതിനാല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ഒന്നാം വര്‍ഷ പിയു വിദ്യാര്‍ത്ഥി മുസ്കാന് പറഞ്ഞു.
An Indian college has told six Muslim students to remove their headscarves if they want to attend class pic.twitter.com/jBEymGI2cb
— TRT World (@trtworld) January 19, 2022
'മാപ്പപേക്ഷ എഴുതാന്‍ ഞങ്ങള്‍ മൂന്നുപേരോട് ഒരു മുറിയുടെ മൂന്ന് വ്യത്യസ്ത കോണുകളില്‍ നാല് പുരുഷ പ്രൊഫസര്‍മാരുടെ സാന്നിധ്യത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. അപേക്ഷ എഴുതാതെ ക്ലാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല'. അവര്‍ കൂട്ടിച്ചേര്‍ത്തു.
Now its an international issue, but why you are silent @dcudupi @utkhader @CMofKarnataka @drashwathcn @DOMGOK @DCE_Karnataka #HijabisOurRight #UdupiStudentsNeedJustice https://t.co/LO4jL6kqLy
— Sawad Kallarpe (@sawad_kallarpe) January 18, 2022
ഉഡുപ്പിയിലെ ഒരു പ്രീയൂനിവേഴ്സിറ്റി കോളജില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ പ്രവേശനം നിഷേധിച്ചുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായെങ്കിലും മൂന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പെണ്‍കുട്ടികളെ ക്ലാസില്‍ കയറാന്‍ അനുവദിച്ചിട്ടില്ല. മാത്രമല്ല, ക്ലാസില്‍ വരുന്നില്ല എന്ന തരത്തിലാണ് കോളജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട്, ജിഐഒ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ കോളജ് അധികൃതരെയും ജില്ലാ കലക്ടറെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പെണ്‍കുട്ടികള്‍ക്ക് മൂന്നാഴ്ചത്തെ ക്ലാസുകള്‍ നഷ്ടപ്പെട്ടു. അവര്‍ക്ക് അവരുടെ പ്രീയൂണിവേഴ്സിറ്റി ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ ആവശ്യമായ ഹാജര്‍ കുറവുണ്ടാകാമെന്നും പരാതിയുണ്ട്.
ആദ്യമായാണ് ഇത്തരമൊരു വിഷയം വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നതെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ രുദ്ര ഗൗഡ വിഷയം ലഘൂകരിക്കാന്‍ ശ്രമിച്ചു. വിദ്യാഭ്യാസ മന്ത്രാലയം എന്ത് നിര്‍ദേശം നല്കിയാലും കോളജ് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഹിജാബ് ധരിച്ചതിന്റെ പേരില്‍ തങ്ങളെ മര്‍ദിച്ചതായി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. പല അവസരങ്ങളിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഹിജാബുകള്‍ ശാരീരികമായി തട്ടിയെടുത്തുവെന്ന് അതിയ പറയുന്നു. എന്നിരുന്നാലും, അവര്‍ക്ക് ക്ലാസില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നു. അവള് പറയുന്നു. കോളജില്‍ ഉറുദു, ബ്യാരി ഭാഷകളില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടു.
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT