Sub Lead

അന്റാര്‍ട്ടിക്കയും കൊവിഡിന്റെ പിടിയില്‍

ചിലി റിസര്‍ച്ച് ബേസിലെ 36 പേരാണു കൊവിഡ് പോസിറ്റീവായത്. ഇതില്‍ 26 പേര്‍ ചിലിയന്‍ സൈനികരും 10 പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളുകളുമാണ്.

അന്റാര്‍ട്ടിക്കയും കൊവിഡിന്റെ പിടിയില്‍
X

സാന്റിയാഗോ: ലോകമാകെ ഭീതി വിതച്ച മഹാമാരിയായ കൊവിഡ് ഒടുവില്‍ അന്റാര്‍ട്ടിക്കയിലുമെത്തി. ഇതോടെ ഭൂമിയില്‍ ഇതുവരെയും കൊറോണ വൈറസിനു സാന്നിധ്യമറിയിക്കാന്‍ കഴിയാത്ത പ്രദേശമെന്ന വിശേഷണം അന്റാര്‍ട്ടിക്കയ്ക്കു നഷ്ടമായി.

വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള പരിഭ്രാന്തിക്കിടയിലാണ് അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ കൊവിഡ് ബാധിതരെ കണ്ടെത്തിയതെന്നു 'ദ് ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ചിലി റിസര്‍ച്ച് ബേസിലെ 36 പേരാണു കൊവിഡ് പോസിറ്റീവായത്. ഇതില്‍ 26 പേര്‍ ചിലിയന്‍ സൈനികരും 10 പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളുകളുമാണ്. ജനറല്‍ ബര്‍ണാഡോ ഓ ഹിഗ്ഗിന്‍സ് റിക്വല്‍മി ഗവേഷണ കേന്ദ്രത്തില്‍ തിങ്കളാഴ്ചയാണു കോവിഡ് കണ്ടെത്തിയത്. ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് ബാധിതരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്നു അന്റാര്‍ട്ടിക്ക. ബേസിനു പിന്തുണ നല്‍കിയിരുന്ന കപ്പലിലെ മൂന്നു ജീവനക്കാരും കോവിഡ് പോസിറ്റീവായി. കോവിഡ് വ്യാപനം തടയുന്നതിനായി അന്റാര്‍ട്ടിക്കയിലെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it