Sub Lead

എറണാകുളം സെന്‍ട്രല്‍ സി ഐയുടെ തിരോധാനം:അന്വേഷണത്തിന് പ്രത്യേക സംഘം

ഡി സി പി ജി പൂങ്കുഴലിക്കാണ് അന്വേഷണത്തിന്റെ ചുമതല.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതലാണ് നവാസിനെ കാണതായതെന്ന് ഭാര്യ പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.കാണാതാകുന്നതിന് മുമ്പ് മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു

എറണാകുളം സെന്‍ട്രല്‍ സി ഐയുടെ തിരോധാനം:അന്വേഷണത്തിന് പ്രത്യേക സംഘം
X

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി എസ് നവാസിനെ കാണാതായതുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ വിജയ് സാഖറെയുടെ നിര്‍ദ്ദേശാനുസരണം നിയോഗിച്ച അന്വേഷണ സംഘത്തിന്റെ ചുമതല ഡി സി പി ജി പൂങ്കുഴലിക്കാണ് തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷ്ണര്‍ സ്റ്റൂവര്‍ട്ട് കീലര്‍, പാലാരിവട്ടം പോലിസ് സ്റ്റേഷന്‍ എസ് എച്ച് ഒ പി എസ് ശ്രീജേഷ്, എറണാകുളം നോര്‍ത്ത് എസ് ഐ രാജന്‍ ബാബു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ട്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതലാണ് നവാസിനെ കാണതായതെന്ന് ഭാര്യ പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ നവാസ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സ്ഥലമാറ്റത്തിലാണ് മാരാരിക്കുളം സര്‍ക്കിളില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്. ഇവിടെ നിന്നും നവാസിനെ കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇന്നലെ മട്ടാഞ്ചേരി സിഐ ആയി ചുമതലയേല്‍ക്കേണ്ടതായിരുന്നെങ്കിലും നവാസ് റിപോര്‍ട്ട് ചെയ്തിട്ടില്ല. വീട്ടുകാര്‍ക്കും നവാസ് എവിടെ പോയി എന്നതു സംബന്ധിച്ച് ഒരുവിവരവുമില്ല. ബുധനാഴ്ച രാത്രി 11 മണി കഴിഞ്ഞ് മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു.എറണാകുളം റേഞ്ചിലെ മുഴുവന്‍ സ്റ്റേഷനുകളിലും പട്രോള്‍ ഡ്യൂട്ടിയിലും ഉണ്ടായിരുന്ന പോലിസുകാര്‍ മുഴുവന്‍ വയര്‍ലെസ് സെറ്റിലൂടെ ഇരുവരുടേയും വാഗ്വാദങ്ങള്‍ കേട്ടിരുന്നുവത്രെ. ഇതെതുടര്‍ന്ന് നവാസ് ഏറെ മാനസിക സംഘര്‍ഷത്തിലായെന്നും പറയപ്പെടുന്നു. പിന്നീട് സ്്‌റ്റേഷനിലെത്തിയ നവാസ് തന്റെ ഔദ്യോഗിക ഫോണ്‍നമ്പറിന്റെ സിം കാര്‍ഡ് ഊരി കീഴുദ്യോഗസ്ഥന് നല്‍കിയതിനു ശേഷം പോയെന്നാണ് പറയുന്നത്.

Next Story

RELATED STORIES

Share it