- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് അസമിലെ പേപ്പർ മിൽ തൊഴിലാളികൾ
ബിജെപി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ ബിജെപിക്കെതിരേ പ്രചാരണം ആരംഭിച്ചു

ഗുവാഹത്തി: നിലവിലെ ബിജെപി സർക്കാരിന് തിരിച്ചടിയായി, അസമിലെ പ്രവർത്തനരഹിതമായ രണ്ട് പേപ്പർ മില്ലുകളിലെ 1,800 ജീവനക്കാർ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. രണ്ട് സ്ഥാപനങ്ങൾ വീണ്ടും തുറക്കാമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതിനാലാണ് തൊഴിലാളികളുടെ നടപടി.
ബിജെപി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ ബിജെപിക്കെതിരേ പ്രചാരണം ആരംഭിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ അസമിലെ ഹൈലകണ്ടിയിലെ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ നടത്തുന്ന കാച്ചർ പേപ്പർ മില്ലും മധ്യ അസമിലെ ജാഗി റോഡിലെ നാഗോൺ പേപ്പർ മില്ലും പുനരുജ്ജീവിപ്പിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
രണ്ട് മില്ലുകളിലെയും 1,800 ഓളം ജീവനക്കാരുടെ സംഘടനയായ അംഗീകൃത യൂനിയനുകളുടെ ജോയിന്റ് ആക്ഷൻ കമ്മിറ്റി, ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ "വഞ്ചന" തുറന്നുകാട്ടാൻ വിഷയത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരണത്തിനായി വീടുകയറിയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചു.
ശമ്പളം തീർപ്പാക്കാത്ത ജീവനക്കാരെ ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള കേസ് ഇപ്പോഴും നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നടക്കുന്നുണ്ടെങ്കിലും, അസമിൽ ബിജെപി അധികാരത്തിൽ വന്ന് രണ്ട് വർഷത്തിന് ശേഷം, അന്നത്തെ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ്, പബ്ലിക് സെക്ടർ എന്റർപ്രൈസസ് മന്ത്രി അനന്ത് ഗീതെ രണ്ട് സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
മില്ലുകൾ പുനരാരംഭിക്കുന്നതിനും ജീവനക്കാർക്ക് കുടിശ്ശിക നൽകുന്നതിനുമുള്ള വാഗ്ദാനം പാലിക്കാത്തതിലൂടെ ബിജെപി സർക്കാർ വർഷങ്ങളായി ലക്ഷക്കണക്കിന് ആളുകളെ പീഡിപ്പിക്കുകയാണെന്ന് തൊഴിലാളി യൂനിയൻ ആരോപിച്ചു. രണ്ട് യൂനിറ്റുകളുടെയും പ്രവർത്തനം നിർത്തിയതിനാൽ ഇതുവരെ 82 തൊഴിലാളികൾ ആത്മഹത്യ ചെയ്തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















