Sub Lead

ബസ്തർ: മാവോവാ​ദി കീഴടങ്ങൽ പോലിസ് നാടകം; ആദിവാസി യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടു

അവർ ജോഗിയുടെ വീട്ടിലെത്തി ഇരുവരെയും ബലമായി പിടിച്ചുവെന്ന് പാണ്ഡെയുമായി ബന്ധമുള്ള ഗുഡ്‌സെ നിവാസിയായ സുന്നുറാം തതി പറഞ്ഞു. അവർ അവരെ കാട്ടിലേക്ക് കൊണ്ടുപോയി. അവർ ജോഗിയെ ഒരു മരത്തിൽ കെട്ടിയിട്ട് കീഴടങ്ങിയില്ലെങ്കിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ബസ്തർ: മാവോവാ​ദി കീഴടങ്ങൽ പോലിസ് നാടകം; ആദിവാസി യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടു
X

ബസ്തർ: ഛത്തീസ്ഗഡിലെ ബസ്തറിൽ മാവോവാദി കീഴടങ്ങൽ പദ്ധതിയെന്ന പേരിൽ നടക്കുന്നത് പോലിസ് നാടകമെന്ന് വെളിപ്പെടുത്തൽ. കീഴടങ്ങിയെന്ന് പോലിസ് അവകാശപ്പെടുന്ന ആദിവാസി യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഇരുപതുകാരി മാവോവാദി അല്ലെന്ന് വെളിപ്പെടുത്തി കുടുംബവും രം​ഗത്തെത്തി.

ഫെബ്രുവരി 19 നാണ് ഛത്തീസ്ഗഡ് ബസ്തറിൽ മാവോവാദി കീഴടങ്ങിയെന്ന പേരിൽ ആദിവാസി യുവതിയുടെ ചിത്രം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പാണ്ഡെ കവാസി (20) എന്ന സ്ത്രീ വെള്ള നിറത്തിലുള്ള ടി-ഷർട്ട് ധരിച്ചിരുന്നു, അതിൽ "ലോൺ വർറാതു" എന്ന് അച്ചടിച്ചിരുന്നു. മാവോവാദികളെ "കീഴടങ്ങാൻ" പ്രേരിപ്പിക്കുന്ന ദന്തേവാഡ പോലിസ് ആരംഭിച്ച പദ്ധതിയുടെ പേരാണ് ഇത്. മാവോവാദി പ്രവർത്തനം ഏറ്റവും ശക്തമായ മേഖലയാണ് ഛത്തീസ്ഗഡിലെ ദന്തേവാഡ.


നാല് ദിവസത്തിന് ശേഷം ഇതേ ഫോട്ടോ പോലിസ് കസ്റ്റഡിയിൽ പാണ്ഡെ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് പ്രാദേശിക പത്രപ്രവർത്തക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. മാവോവാദി കീഴടങ്ങൽ കാംപയിന് വേണ്ടി മാവോവാദിയെന്ന് ചിത്രീകരിക്കാൻ വേണ്ടി പാണ്ഡയെ പോലിസ് നിർബന്ധിച്ചുവെന്നും നാല് ദിവസത്തെ കസ്റ്റഡിക്കിടയിൽ വച്ച് അവൾ കൊല്ലപ്പെട്ടെന്നും കുടുംബം പറയുന്നു. പാണ്ഡെ മാവോവാദിയല്ലെന്ന് കുടുംബവും നാട്ടുകാരും ഒന്നടങ്കം പറയുന്നുണ്ട്.

ദന്തേവാഡയിലെ കതേകല്യൻ തഹ്‌സിലിലെ ഗുഡ്‌സെ ഗ്രാമത്തിൽ നിന്നുള്ള പാണ്ഡെയും അ‍ഞ്ചുപേരും ഫെബ്രുവരി 19 ന് ലോൺ വർറാതു പ്രചാരണത്തിന്റെ ഭാ​ഗമായി പോലീസിന് മുമ്പിൽ കീഴടങ്ങിയെന്നാണ് പോലിസ് അവകാശവാദം. "വീട്ടിലേക്ക് മടങ്ങുക" എന്നർഥമുള്ള ഗോണ്ടി ഭാഷയിലുള്ള പദമാണ് "ലോൺ വർറാതു". 2020 ജൂലൈയിൽ ആരംഭിച്ച പദ്ധതി കീഴടങ്ങിയ മാവോവാദികൾക്ക് വീടുകൾ, വിവാഹം കഴിക്കാനുള്ള സഹായം വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

പാണ്ഡെയുമായി കീഴടങ്ങിയ മറ്റ് അഞ്ച് പേർ നാരായൺപൂരിലെ പെയ്ക്ക് കോവാസി (22), കംലു എന്ന സന്തോഷ് പോഡിയം (25), കിരാണ്ടൂളിൽ നിന്നുള്ള ഭൂമി യുക്ക് (28), ലിംഗ യുക്ക് (36), കതെകല്യാൻ ഗുഡ്‌സെയിൽ നിന്നുള്ള കുമാരി ജോഗി കവസി (35) എന്നിവരാണ്. മാവോവാദി കതെകല്യാൻ ഏരിയാ കമ്മിറ്റി നേതാവായിരുന്നു കുമാരി ജോഗി എന്നും പാണ്ഡെ ഈ കമ്മിറ്റി അംഗമാണെന്നും പോലിസ് അവകാശപ്പെട്ടു. പാണ്ഡെ "മാവോവാദി രാഷ്ട്രീയം പ്രചരിപ്പിച്ചു"വെന്നും ജോഗിക്കെതിരേ കൊലപാതകശ്രമ കുറ്റത്തിന് കേസുണ്ടെന്നുമാണ് പോലിസ് വാദം.

കീഴടങ്ങിയ രണ്ട് സ്ത്രീകളും ഒരാഴ്ചത്തേക്ക് ചോദ്യം ചെയ്യലിനായി തടവിലാക്കപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഈ കാലയളവിൽ പാണ്ഡെ ആത്മഹത്യ ചെയ്തു. എന്നാൽ പാണ്ഡെയുടെ ഗുഡ്‌സെ ഗ്രാമത്തിലെ ഗ്രാമീണർക്ക് പറയാൻ മറ്റൊരു കഥയുണ്ട്. ഫെബ്രുവരി 18 നാണ് പോലിസ് ഗുഡ്‌സെയിൽ എത്തിയത്. ഒരു പ്രാദേശിക ഉൽസവം നടക്കുകയായിരുന്നു, ജില്ലാ റിസർവ് ഗ്രൂപ്പിൽ നിന്ന് പോലിസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ പാണ്ഡെ ജോഗിയുടെ വീട്ടിലായിരുന്നു.


അവർ ജോഗിയുടെ വീട്ടിലെത്തി ഇരുവരെയും ബലമായി പിടിച്ചുവെന്ന് പാണ്ഡെയുമായി ബന്ധമുള്ള ഗുഡ്‌സെ നിവാസിയായ സുന്നുറാം തതി പറഞ്ഞു. അവർ അവരെ കാട്ടിലേക്ക് കൊണ്ടുപോയി. അവർ ജോഗിയെ ഒരു മരത്തിൽ കെട്ടിയിട്ട് കീഴടങ്ങിയില്ലെങ്കിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ കൊല്ലരുതെന്ന് അവർ അവരോട് അഭ്യർത്ഥിക്കുകയും പോലിസിന്റെ ഭീഷണിക്ക് വഴങ്ങുകയും ചെയ്തു. അവർ ജോ​ഗിയേയും പാണ്ഡെയെയും കതെകല്യാൻ പോലിസ് സ്റ്റേഷനിലേക്കും തുടർന്ന് കാർലി പോലിസ് ലൈനിലേക്കും കൊണ്ടുപോയി.

ഗുഡ്‌സെയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദന്തേവാഡ പട്ടണത്തിലാണ് കാർലി പോലിസ് ലൈൻ. ഫെബ്രുവരി 18 നാണ് രണ്ട് സ്ത്രീകളെയും കൂട്ടിക്കൊണ്ടുപോയതെന്ന് ഗുഡ്സെയുടെ സർപഞ്ച് ഹേംലത സ്ഥിരീകരിച്ചു. ഫെബ്രുവരി 19 ന് ജോഗിയും പാണ്ഡേയും ലോൺ വർറാതു പദ്ധതി പ്രകാരം കീഴടങ്ങിയതായും അവരെ കാർലിയിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും പോലിസ് അറിയിച്ചു.

പാണ്ഡെ മാവോവാദി പ്രസ്ഥാനവുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് അവർ ഊന്നിപ്പറഞ്ഞു. "ഞങ്ങളുടെ ഗ്രാമത്തിലെ മറ്റ് ആൺകുട്ടികളെയും പെൺകുട്ടികളെയും പോലെ നൃത്ത, സംഗീത മേളകളിൽ മാത്രമേ അവർ പങ്കെടുത്തിരുന്നുള്ളൂവെന്നും സുന്നുറാം പറഞ്ഞു. അവളുടെ പേരിൽ ഒരു പോലീസ് സ്റ്റേഷനിൽ പോലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 20 ന് ഹേംലത, സുന്നുറാം, രണ്ട് സ്ത്രീകളുടെയും മാതാപിതാക്കൾ എന്നിവർ കാർലി പോലിസ് ലൈനിൽ ജോഗിയെയും പാണ്ഡെയെയും കാണാൻ പോയി. ഇരുവരുടേയും ശരീരത്തിൽ കറുപ്പും നീലയും പാടുകൾ ഉണ്ടായിരുന്നു. പാണ്ഡെയുടെ മുഖം വീർത്തിരുന്നു. തങ്ങളെ നിഷ്കരുണം അടിച്ചുവെന്ന് അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ കൈകൾ കെട്ടി, തലമുടി വലിച്ചു, അടിക്കുകയും കുത്തുകയും കാലുകളിൽ വടികൊണ്ട് അടിക്കുകയും ചെയ്തു. ഒരു മാവോവാ​ദി പോലുമില്ലാത്ത തന്നെ പോലിസ് തട്ടിക്കൊണ്ടുപോയി 'കീഴടങ്ങാൻ' നിർബന്ധിച്ചത് എന്തുകൊണ്ടാണെന്ന് അവൾ കുടുംബക്കാരോട് ചോദിച്ചു.

പിന്നീട് ഇരുവരുടേയും കുടുംബം അവരുടെ മോചനം കാത്ത് ദന്തേവാഡയിൽ തങ്ങുകയും ചെയ്തു. പിന്നീട് പോലിസ് പാണ്ഡെയുടെ കുടുംബത്തെ വിളിച്ചുവരുത്തി അവൾ കുളിമുറിയിൽ ആത്മഹത്യ ചെയ്തെന്ന് അറിയിക്കുകയായിരുന്നു. ​ഗ്രാമത്തിലേക്ക് തിരികെ വരാൻ മാതാപിതാക്കൾ നിർബന്ധിച്ചതിനാലാണ് പാണ്ഡെ ആത്മഹത്യ ചെയ്തതെന്ന് പോലിസ് മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it