Sub Lead

ഉന സംഭവം: പോലിസുകാരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒമ്പത് ദലിത് സമുദായക്കാരെ വെറുതെവിട്ടു

ഉന സംഭവം: പോലിസുകാരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒമ്പത് ദലിത് സമുദായക്കാരെ വെറുതെവിട്ടു
X

അഹമദാബാദ്: ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോല്‍ ഉരിച്ചെന്ന് അരോപിച്ച് ദലിതരെ മര്‍ദ്ദിച്ചതിനെതിരായ പ്രതിഷേധത്തിനിടെ പോലിസുകാരന്‍ കൊല്ലപ്പെട്ടെന്ന കേസില്‍ ദലിത് സമുദായത്തില്‍ നിന്നുള്ള ഒമ്പതുപേരെ കോടതി വെറുതെവിട്ടു. അമ്രേലി എന്ന പ്രദേശത്ത് 2016 ജൂലൈ പത്തൊമ്പതിന് നടത്തിയ പ്രതിഷേധത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായ പങ്കജ് അമ്രേലിയ കൊല്ലപ്പെട്ടിരുന്നു. ദലിത് പ്രതിഷേധക്കാരാണ് കൊല നടത്തിയതെന്നാണ് പോലിസ് ആരോപിച്ചത്. ഈ കേസിലാണ് രമേശ് ബാബരിയ, രമേശ് വിജുദ, നരന്‍ വഞ്ചാര, ശൈലേഷ് വാല, ഭാനു വഞ്ചാര, മഞ്ജുള വഞ്ചാര, കാന്തി വാല, നവചേതന്‍ പര്‍മര്‍, റിപാര്‍ ചാവ്ഡ എന്നിവരെ കോടതി വെറുതെവിട്ടത്. എല്ലാ അനുമതികളോടെയും കൂടെയാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ ഫാറൂഖ് മൂസാനി, ഉദയന്‍ ത്രിവേദി, നിതിന്‍ ഭട്ട് എന്നിവര്‍ ഹാജരായി.

2016 ജൂലൈ പതിനൊന്നിനാണ് ഉനയിലെ മോട്ട സമാധിയാല ഗ്രാമത്തില്‍ ഒരു ദലിത് കുടുംബത്തിലെ ഏഴു പേരെ ഹിന്ദുത്വ പശുസംരക്ഷണക്കാര്‍ പരസ്യമായി ആക്രമിച്ചത്.



ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Next Story

RELATED STORIES

Share it