ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം വന്നേക്കും, തിപ്ര മോത പാര്‍ട്ടിയെ കൂടെ നിര്‍ത്താന്‍ നീക്കം
ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും മതേതര വോട്ടുകള്‍ ഭിന്നിക്കാൻ അനുവദിക്കില്ലെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി
2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാരണയ്ക്കപ്പുറം സഖ്യമായാണ് സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസ് മല്‍സരിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാല് തൊട്ട് അനുഗ്രഹം തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് ചോദിക്കുന്ന സിപിഎം നേതൃത്വവുമെല്ലാം അന്നത്തെ കൗതുക കാഴ്ചയായിരുന്നു. മതേതര പാര്‍ട്ടികളെല്ലാം ഒരേ മനസ്സോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യുദ് ദേബ് വര്‍മന്‍ നയിക്കുന്ന തിപ്ര മോതയേയും ഒപ്പം ചേര്‍ക്കാന്‍ ശ്രമിക്കുമെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് ത്രിപുരയിലെ ബംഗാളി വോട്ടര്‍മാരുടെ ഇടയില്‍ സ്വാധീനമുണ്ട്. എന്നാല്‍ തൃണമൂലുമായി ബംഗാളില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സിപിഎം ത്രിപുരയില്‍ എന്ത് നിലപാട് എടുക്കുമെന്നതില്‍ ആകാംഷ നിലനില്‍ക്കുകയാണ്. ഗോത്രമേഖലയിലെ ശക്തിയായ തിപ്ര മോത പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെങ്കില്‍ രണ്ടില്‍ ഒരു സീറ്റ് സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് അവര്‍ക്ക് നല്‍കേണ്ടി വരും.
RELATED STORIES
കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMT