ഫിഫയുടെ മികച്ച താരം റോബര്‍ട്ട് ലെവന്‍ഡോസ്കി
ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പിഎസ്ജി താരമായ മെസ്സി തന്നെയാണ് മുന്നില്‍ (150).
സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും മുഹമ്മദ് സലാഹിനെയും പിന്തള്ളിയാണ് ലെവന്‍ഡോസ്കി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പുരസ്കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ വര്‍ഷം ലെവന്‍ഡോസ്കി 51 ഗോളുകള്‍ നേടിയപ്പോള്‍ മെസ്സി 43 ഗോളുകളാണ് നേടിയത്. സലാഹ് 26 ഗോളുകള്‍ നേടി. എന്നാല്‍ അസിസ്റ്റുകളില്‍ 17 എണ്ണവുമായി മെസ്സി മുന്നിട്ടപ്പോള്‍ ലെവന്‍ഡോസ്കി എട്ടും സലാഹ് ആറും അസിസ്റ്റാണ് നേടിയത്. ഡ്രിബിള്സില് 276 എണ്ണവുമായി മെസ്സി മുന്നില്‍ നിന്നു. ലെവന്‍ഡോസ്കിക്ക് 41ഉം സലാഹിന് 39 ഉം ഡ്രിബിള്സാണുള്ളത്. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പിഎസ്ജി താരമായ മെസ്സി തന്നെയാണ് മുന്നില്‍ (150).ലെവന്‍ഡോസ്കി 49 ഉം സലാഹ് 56 തവണയാണ് ഗോളവസരങ്ങള്‍ സൃഷ്ടിച്ചത്.
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMT