Football

കോപ്പയില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടി പരാഗ്വെ

കോപ്പയില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടി പരാഗ്വെ
X

സാവോ പോളോ: കോപ്പയില്‍ രണ്ടാം മല്‍സരത്തിലും ജയിച്ചുകയറാനാവാതെ അര്‍ജന്റീന. ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ പരാഗ്വെയാണ് അര്‍ജന്റീനയെ 1-1ന് സമനിലയില്‍ കുരുക്കിയത്. തുടക്കം മുതല്‍ അര്‍ജന്റീന മികച്ച കളി പുറത്തെടുത്തെങ്കിലും പരാഗ്വെ ഗോള്‍ മുഖം ആക്രമിക്കാന്‍ അവര്‍ക്കായില്ല. കൊളംബിയയോട് തോറ്റ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇന്നിറങ്ങിയത്. സെര്‍ജിയോ അഗ്വെറ, ഡി മരിയ എന്നിവരെ പുറത്തിരുത്തി. മല്‍സരത്തില്‍ ആധിപത്യമില്ലെങ്കിലും മികച്ച പ്രതിരോധം തീര്‍ക്കാന്‍ അവര്‍ക്കായി.

37ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസിലൂടെ പരാഗ്വെ ലീഡ് നേടി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ സെര്‍ജിയോയെ തിരിച്ചുവിളിച്ച അര്‍ജന്റീനയ്ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 57ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ പരാഗ്വെ താരത്തിന്റെ കൈയില്‍ തട്ടിയതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. വാറിന്റെ അടിസ്ഥാനത്തിലാണ് പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റി എടുത്ത ലയണല്‍ മെസ്സിയിലൂടെ അര്‍ജന്റീന സമനില പിടിച്ചു. നിമിഷങ്ങള്‍ക്ക് ശേഷം പരാഗ്വെ താരത്തെ അര്‍ജന്റീനന്‍ താരം ഓട്ടമെന്റി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോളി അര്‍മാനി തടഞ്ഞതാണ് അര്‍ജന്റീനയ്ക്ക് മല്‍സരത്തില്‍ ആശ്വാസം നല്‍കിയത്. ഇത് ഗോളാവുകയാണെങ്കില്‍ അര്‍ജന്റീന ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ന് പുറത്താവുമായിരുന്നു.

Next Story

RELATED STORIES

Share it