ഹാജിമാര്‍ക്ക് സേവനം: ഇന്ത്യന്‍ ഹജ്ജ് മിഷന് പൂര്‍ണസജ്ജമെന്ന് സൗദി ഇന്ത്യന്‍ അംബാസിഡര്‍
ജൂലൈ നാലുമുതല്‍ മദീന വിമാനത്താവളം വഴി ഇന്ത്യന്‍ ഹാജിമാരുടെ വരവ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 20 വിമാനങ്ങളിലായി 5,038 ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ജൂലൈ 12ന് ആദ്യസംഘം മക്കയിലേക്ക് തിരിക്കും. എല്ലാ ഹാജിമാര്‍ക്കും 8 ദിവസം മദീനയില്‍ താമസിക്കാനുള്ള അവസരമുണ്ടായിരിക്കും.
ജിദ്ദ: ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ ഹാജിമാരെയും സേവിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് പൂര്‍ണസജ്ജമാണെന്ന് സൗദി ഇന്ത്യന്‍ അംബാസിഡര്‍ ഡോക്ടര്‍ ഔസാഫ് സയ്യിദ്. ജൂലൈ നാലുമുതല്‍ മദീന വിമാനത്താവളം വഴി ഇന്ത്യന്‍ ഹാജിമാരുടെ വരവ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 20 വിമാനങ്ങളിലായി 5,038 ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ജൂലൈ 12ന് ആദ്യസംഘം മക്കയിലേക്ക് തിരിക്കും. എല്ലാ ഹാജിമാര്‍ക്കും 8 ദിവസം മദീനയില്‍ താമസിക്കാനുള്ള അവസരമുണ്ടായിരിക്കും. ഓരോ തീര്‍ത്ഥാടകനും മദീനയിലെത്തും മുമ്പുതന്നെ അവരുടെ താമസസ്ഥലം ഹജ്ജ് മിഷന് ഉറപ്പുവരുത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുലക്ഷം തീര്‍ത്ഥാടകര്‍ ഇന്ത്യയില്‍നിന്ന് ഒരേ വര്‍ഷം ഹജ്ജിനെത്തുന്നത്. ഇതില്‍ 140,000 ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 60,000 സ്വകാര്യഗ്രൂപ്പുകളും വഴിയാണ്. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ സേവനത്തിനായി 34 മുത്തവഫുകള് (സൗദി ഹജ്ജ് ഓഫിസുകള്‍) പ്രവര്‍ത്തിക്കുന്നുണ്ട്. ഹാജിമാരുടെ സുരക്ഷയ്ക്കായി ബോധവല്‍ക്കരണ ക്യാംപുകള്‍ നല്‍കിവരുന്നുണ്ട്. മൊബൈല്‍ കമ്പനിയുടെ മൊബൈല്‍ സിമ്മുകള്‍ നാട്ടില്‍വച്ചുതന്നെ നല്‍കുന്നുണ്ട്. എന്നാല്‍, ഫിംഗര്‍ പ്രിന്റ് നല്കിയാല് മാത്രമേ ഇത് പ്രവര്‍ത്തനസജ്ജമാവൂ. ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാജിമാരുടെ സൗകര്യം പരിഗണിച്ച് ബാഗേജുകള്‍ നേരിട്ട് അവരുടെ താമസമുറികളിലെത്തിക്കും. മദീനയില്‍ നാലും മക്കയില്‍ രണ്ടും ഹജ്ജ് മിഷന്റെ പ്രധാന ഓഫിസുകളും 16 ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
തീര്‍ത്ഥാടകരുടെ ആരോഗ്യസംരക്ഷണത്തിനായി മദീനയില്‍ മൂന്നും മക്കയില്‍ 16 ഉം ഡിസ്പെന്സറികളുമുണ്ടാവും. കൂടാതെ 10 ഉം 40 ഉം ബെഡിന്റെ രണ്ട് ആശുപത്രികളും പ്രവര്‍ത്തിക്കുന്നു. മിന ടെന്റുകളില്‍ രണ്ടുനേരം ബുഫെ മാതൃകയില്‍ ഭക്ഷണം നല്‍കും. ഇതിന് അധികപണം ഈടാക്കില്ല. ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്കുമായി സഹകരിച്ച് അറവ് കൂപ്പണുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഹാജിമാരെ സഹായിക്കാന്‍ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പുകളും ടോള്‍ ഫ്രീ നമ്പറുകളും തയ്യാറായിട്ടുണ്ട്. 625 ഉദ്യോഗസ്ഥരെയാണ് ഹാജിമാരുടെ സേവനത്തിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 170 ഡോക്ടര്‍മാരും 185 പാരാമെഡിക്കല്‍ സ്റ്റാഫുകളും ഉള്‍പ്പെടുമെന്ന് അബാസിഡര്‍ അറിയിച്ചു.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT