World

ഇന്ത്യക്കാര്‍ റഷ്യന്‍ യുദ്ധമേഖലയില്‍ കുടുങ്ങിയ സംഭവം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാര്‍ റഷ്യന്‍ യുദ്ധമേഖലയില്‍ കുടുങ്ങിയ സംഭവം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: ജോലി തേടിപ്പോയ ചില ഇന്ത്യക്കാര്‍ റഷ്യയിലെ യുദ്ധമേഖലയില്‍ കുടുങ്ങിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇവരെ മോചിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരെ വാഗ്‌നര്‍ സേനയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചു. 12 ഇന്ത്യക്കാരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്.'കുറച്ച് ഇന്ത്യന്‍ പൗരന്മാര്‍ റഷ്യയില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ മോചിപ്പിക്കാന്‍ റഷ്യന്‍ അധികാരികളുമായി ചര്‍ച്ച നടത്തും. എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണം. സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.'- വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.

തെലങ്കാനയില്‍ നിന്ന് രണ്ടുപേരും കര്‍ണാടകയില്‍ നിന്ന് മൂന്നുപേരും ഗുജറാത്തിലും യുപിയില്‍ നിന്നും ഒരാള്‍ വീതവും കാശ്മീരില്‍ നിന്ന് രണ്ടുപേരുമാണ് റഷ്യയിലെ മരിയുപോള്‍, ഹാര്‍കീവ്, ഡോണെട്സ്‌ക് എന്നിവിടങ്ങളിലായി കുടുങ്ങിയത്. റഷ്യന്‍ സര്‍ക്കാര്‍ ചെലവ് വഹിക്കുന്ന വാഗ്‌നര്‍ ഗ്രൂപ്പിന്റെ സ്വകാര്യ സൈന്യത്തില്‍ അംഗങ്ങളാകാനാണ് ഇവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നത്. സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന് ഫൈസല്‍ ഖാന്‍ എന്ന യൂട്യൂബ് വ്‌ളോഗറുടെ വീഡിയോ കണ്ടാണ് ഇവര്‍ ഏജന്റിനെ സമീപിക്കുന്നത്. 3.5 ലക്ഷം രൂപ വീതമാണ് ഇരകളായ ഓരോ യുവാക്കളും ഏജന്റുമാര്‍ക്ക് നല്‍കിയത്.

സൈന്യത്തില്‍ ചേര്‍ന്ന് യുക്രെയിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവാക്കള്‍ വീഡിയോയിലൂടെ ബന്ധുക്കളോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എം പി അസറുദ്ദീന്‍ ഒവൈസിയും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്.യുദ്ധത്തിന് പോകാനോ സൈന്യത്തില്‍ ചേരാനോ വന്നവരല്ല തങ്ങളെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും യുവാക്കള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.


Next Story

RELATED STORIES

Share it