ജീവിക്കണോ മരിക്കണോ; സോഷ്യൽമീഡിയയിൽ വോട്ടെടുപ്പ് നടത്തി ജീവനൊടുക്കി
ക്വലാലംപൂർ: മലേസ്യയിൽ കൗമാരക്കാരി സോഷ്യൽ മീഡിയയിൽ അഭിപ്രായവോട്ടെടുപ്പിനൊടുവിൽ ജീവനൊടുക്കി. താൻ ജീവിച്ചിരിക്കണോ അതോ മരിക്കണമോ എന്ന് ചോദിച്ച് ഇൻസ്റ്റഗ്രാമിലാണ് 16കാരി വോട്ടെടുപ്പ് നടത്തിയത്. 'വളരെ പ്രധാനപ്പെട്ടതാണ്. എന്നെ ഇത് തെരഞ്ഞെടുക്കാന്‍ സഹായിക്കണം. ഞാന്‍ മരിക്കണോ അതോ ജീവിക്കണോ' ഇങ്ങനെയാണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളില്‍ ഭൂരിഭാഗവും മരിക്കണമെന്ന് അഭിപ്രായപ്പെട്ടതിനു പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. 69 ശതമാനം ആളുകള്‍ പെണ്‍കുട്ടിയോട് മരിക്കണം എന്ന് അഭിപ്രായപ്പെട്ടു. ബാക്കി 31 ശതമാനം ആളുകള്‍ മാത്രമാണ് കുട്ടിയോട് ജീവിക്കണം എന്ന് അഭിപ്രായപ്പെട്ടത്. കൂടുതല്‍ ആളുകള്‍ മരിക്കാന്‍ ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ മലേഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
RELATED STORIES
സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT