News

പുതിയ കേന്ദ്രസഹകരണ മന്ത്രാലയം: സഹകരണ മേഖല പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല

വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്‌നത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല

പുതിയ കേന്ദ്രസഹകരണ മന്ത്രാലയം: സഹകരണ മേഖല പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗീയ ലക്ഷ്യത്തോടെയുള്ളതും സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാരില്‍ സഹകരണത്തിന് പുതിയ മന്ത്രാലയമുണ്ടാക്കി അമിത്ഷായെ ചുതല ഏല്പിക്കുകയാണ് ചെയ്യുന്നത്. സഹകരണ പ്രസ്ഥാനത്തെവര്‍ഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക് സഹകരണമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.

സഹകരണം സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം ലിസ്റ്റില്‍ 32 ാം എന്‍ട്രിയായി സംസ്ഥാാന വിഷയത്തില്‍പ്പെടുത്തിയിട്ടുള്ളതാണ് സഹകരണം. കേന്ദ്രം അതില്‍ മന്ത്രാലയമുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. കേരളം, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ വന്‍വേരോട്ടമാണുള്ളത്. ജനങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ ചൊല്‍പ്പടിക്ക് കൊണ്ടു വരാനുള്ള ഗൂഢഅജണ്ടയുടെ ഭാഗമണ് ഈ നീക്കം.

ഇപ്പോള്‍ തന്നെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. നോട്ട് നിരോധനം വഴി സഹകരണ മേഖലയെ തകര്‍ക്കാന്‍ നടന്ന ശ്രമം വലിയ ചെറുത്ത് നില്‍പ്പിലൂടെയാണ് പരാജയപ്പെടുത്തിയത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണം. ഇതിനെ ചെറുക്കാന്‍ കേരളം മുന്നോട്ട് വരണം. മുഖ്യമന്ത്രി ഇടപെടണം. ഒരു പൗരനെനന്ന നിലയില്‍ താന്‍ നിയമപരമായി ഇതിനെതിരെ പോരാടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇരട്ട വോട്ട്

വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്‌നത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ ചെയ്യേണ്ടത് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയാണ്. കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കമ്മീഷന് അതിന് ഉത്തരവാദിത്തമുണ്ട്. തിരഞ്ഞെടുപ്പില്ലാത്ത ഈ സമയത്ത് അതാണ് ചെയ്യേണ്ടത്. പബഌക് ഡോക്കുമെന്റായ വോട്ടര്‍ പട്ടിക ആര് ചോര്‍ത്തിയെന്നാണ് പറയുന്നത്. കേരളത്തിലെ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it