Kerala

വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ വീണ്ടും ടോള്‍ ഏര്‍പ്പെടുത്തി

വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ വീണ്ടും ടോള്‍ ഏര്‍പ്പെടുത്തി
X

കൊച്ചി: എറണാകുളം വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ വീണ്ടും ടോള്‍ ഏര്‍പ്പെടുത്തി ദേശീയ പാത അതോരിറ്റി.വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കിയ ടോള്‍ വ്യാഴാഴ്ച മുതല്‍ വീണ്ടും നടപ്പാക്കി ദേശീയപാത അതോറിറ്റി ഉത്തരവിട്ടു. കളമശേരി മുതല്‍ വല്ലാര്‍പ്പാടം ഐസിടിടി വരെയുള്ള കണ്ടെയ്‌നര്‍ റോഡിലാണ് വീണ്ടും ടോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ചെറുവാഹനങ്ങള്‍ക്കു 45 രൂപയില്‍ തുടങ്ങുന്ന ഫീസാണ് ഈടാക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒറ്റ യാത്രയ്ക്ക് 45 രൂപയും അതേദിവസംതന്നെയുള്ള മടക്കയാത്രയും ഉള്‍പ്പെടെ 70 രൂപയുമാണ് ഫീസ്. മിനി ബസ് അടക്കമുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ക്ക് യഥാക്രമം 75ഉം 115 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് 160, 240, മൂന്ന് ആക്‌സില്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 175,260, നാലു മുതല്‍ ആറു ആക്‌സില്‍വരെയുള്ള വാഹനങ്ങള്‍ക്ക് 250, 375 ഉം എഴുമുതല്‍ കൂടുതല്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് 305, 460 രൂപ എന്നിങ്ങനെയാണ് നിരക്ക്.എറണാകുളം രജിസ്‌ട്രേഷനുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ചെറിയ ഇളവുണ്ട്. പ്രതിമാസം പാസും അനുവദിക്കും. ഇത് 50 യാത്രയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.കളമശേരി മുതല്‍ വല്ലാര്‍പ്പാടം ഐസിടിടി വരെ 17.122 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡിനാണ് ഇത്തരത്തില്‍ വന്‍ ഫീസ് ഈടാക്കുന്നത്.

ടോള്‍ ഏര്‍പ്പെടുത്തിയതോടെ മുളവുകാടിനു സമീപം പൊന്നാരിമംഗലം ടോള്‍ പ്ലാസ വ്യാഴാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച ദേശീയ പാതയില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള ദേശീയ പാത അതേരിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ദിവസവും നൂറുകണക്കിനു കണ്ടെയ്‌നര്‍ ലോറികള്‍ കടന്നുപോകുന്ന റൂട്ടില്‍ ഏര്‍പ്പെടുത്തിയ ടോള്‍ ചരക്കുകടത്തുകൂലി വര്‍ധിപ്പിക്കാന്‍ ഇടവരുത്തുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

Next Story

RELATED STORIES

Share it