Kerala

പൂജപ്പുര ജയിലില്‍നിന്ന് ചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി

പൂജപ്പുര ജയിലില്‍നിന്ന് ചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി
X

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി. തൂത്തുടിക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയില്‍ ഉച്ചയോടെ കീഴടങ്ങിയത്. സപ്തംബര്‍ ഏഴിനാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും കൊലക്കേസ് പ്രതിയായ ജാഹിര്‍ പുറത്തുചാടിയത്. രാവിലെ ഒമ്പത് മണിയോടെയാണ് പ്രതി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിയുന്നത്.

സംഭവത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ അമലിനെ സസ്‌പെന്റ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന് ജയില്‍ മേധാവി ഉത്തരവിടുകുകയും ചെയ്തു. 2004, 2009 എന്നീ വര്‍ഷങ്ങളില്‍ ഇയാള്‍ ജയില്‍ ചാടിയിരുന്നു. 2005 ല്‍ മെയ്ദ്ദീനെന്ന വജ്രവ്യാപാരിയെ കൊലപ്പെടുത്തിയതിന് ഫോര്‍ട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ജാഹിര്‍ ഹുസൈന്‍.

2017ലാണ് ജാഹിറിനെ ജീവപര്യന്തം ശിക്ഷിച്ച് സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. കൈയില്‍ കരുതിയ ഷര്‍ട്ട് റോഡില്‍ വച്ച് ധരിച്ച് ഓട്ടോയില്‍ കയറി തൈക്കാടേക്ക് പോയി. അവിടെനിന്നും തമ്പാനൂരിലേക്ക് നടന്നുപോയി. തുടര്‍ന്ന് കളിയിക്കാവിളയ്ക്ക് ബസ്സില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it