Kerala

ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം: ഹൈക്കോടതി വിധി വലിയ സാമൂഹ്യദുരന്തത്തില്‍നിന്ന് നാടിനെ രക്ഷിക്കുന്നത്- വി എം സുധീരന്‍

മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കേരളത്തിന് അപമാനകരമായ ഈ ഉത്തരവിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്.

ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം: ഹൈക്കോടതി വിധി വലിയ സാമൂഹ്യദുരന്തത്തില്‍നിന്ന് നാടിനെ രക്ഷിക്കുന്നത്- വി എം സുധീരന്‍
X

തിരുവനന്തപുരം: മരുന്നിനുപകരം മദ്യം നല്‍കാനുള്ള സര്‍ക്കാരിന്റെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത തലതിരഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ നടപടി വലിയൊരു സാമൂഹ്യദുരന്തത്തില്‍നിന്നും നാടിനെ രക്ഷിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കേരളത്തിന് അപമാനകരമായ ഈ ഉത്തരവിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യ ഉപയോഗം നിര്‍ത്തുകവഴി പിന്‍മാറ്റ അസ്വാസ്ഥ്യമുണ്ടാവുന്നവര്‍ക്ക് വേണ്ടത്ര ചികില്‍സാസൗകര്യമില്ലാത്തതുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നതെന്ന സര്‍ക്കാര്‍ വാദം യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതും അപഹാസ്യവുമാണ്.

പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകളും മാനസികാരോഗ്യകേന്ദ്രങ്ങളുംവരെ സര്‍വതലത്തിലും ഇതിനെല്ലാമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആരോഗ്യവകുപ്പിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് വളരെ വിചിത്രമാണ്. ഇനിയെങ്കിലും ഇത്തരം തെറ്റായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാനുള്ള ശക്തമായ താക്കീതാണ് ഈ വിധിയിലൂടെ ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. സമയോചിതമായി അതിഗുരുതരമായ ഈ പ്രശ്നത്തില്‍ ഹൈക്കോടതിയുടെ ഇടപെടലിന് ഇടവരുത്തിയ ഡോക്ടര്‍ സമൂഹത്തെയും ടി എന്‍ പ്രതാപന്‍ എംപിയെയും അഭിനന്ദിക്കുന്നതായും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it