Kerala

സംസ്ഥാനത്ത് അക്രമം തുടരുന്നു; കൂത്തുപറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരേ ബോംബേറ്, കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനുനേരേ കല്ലേറ്

സംസ്ഥാനത്ത് അക്രമം തുടരുന്നു; കൂത്തുപറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരേ ബോംബേറ്, കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനുനേരേ കല്ലേറ്
X

കണ്ണൂര്‍: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നു. കൂത്തുപറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റ് സഹദേവന്റെ വീടിനു നേരെ ബോംബേറുണ്ടായി. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. കണ്ണൂര്‍ കടവത്തൂരില്‍ സിപിഎം- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്.

സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. ഹരിപ്പാടും കായംകുളത്തും സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം തുടരുകയാണ്. കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ കല്ലേറും പടക്കമേറുമുണ്ടായി. കൊല്ലം കടയ്ക്കലാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നു. എറിയാന്‍ വന്നവരുടെ കൈയിലിരുന്നും പടക്കംപൊട്ടി. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Next Story

RELATED STORIES

Share it