കായംകുളത്ത് പ്രതിശ്രുത വരനെ കാര്‍ കയറ്റിക്കൊന്ന സംഭവം: ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: കായംകുളത്ത് പ്രതിശ്രുത വരനെ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളിലൊരാളായ ഷിയാസിനെ കിളിമാനൂരില്‍ നിന്ന് പോലിസ് പിടികൂടിയത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പോലിസ് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം. രാത്രി 11ഓടെ കരീലകുളങ്ങരയില്‍ നിന്നു ഷമീര്‍ ഖാനും സംഘവും ദേശീയപാതയോടെ ചേര്‍ന്ന ഹൈവേ പാലസ് ബാറിലെത്തി. ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞെന്നും മദ്യം നല്‍കാനാവില്ലെന്നും ജീവനക്കാര്‍ അറിയിച്ചപ്പോള്‍ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരും ഷമീര്‍ ഖാനുമായി തര്‍ക്കമുണ്ടായെന്നാണ് പോലിസ് പറയുന്നത്. ഈസമയം ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികള്‍ തര്‍ക്കത്തില്‍ ഇടപെട്ടു. പീന്നീട് ഇരുസംഘങ്ങളും തമ്മില്‍ കൈയാങ്കളിയുണ്ടായതോടെ സംഘത്തിലൊരാള്‍ ഷമീര്‍ ഖാന്റെ മുഖത്ത് ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. ഇതിനിടെ, മറ്റൊരു പ്രതി കാര്‍ മുന്നോട്ടെടുത്ത് ഷമീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റിയിറക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പോലിസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ചു സൂചന ലഭിച്ചത്. കായംകുളം നഗരത്തില്‍ തന്നെയുള്ള സംഘമാണ് കൊലനടത്തിയതെന്നും കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണ് പ്രതികളെന്നുമാണ് പോലിസ് നല്കുന്ന സൂചന. വിവാഹം ഉറപ്പിച്ചതിനാല്‍ വിദേശത്തായിരുന്ന ഷമീര്‍ ഖാന് കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്. മൃതദേഹം പോലീസ് കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT