Kerala

മോര്‍ച്ചറിയിലെ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തു നിന്നുള്ളവരെ കാണിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ നടപടി

മോര്‍ച്ചറിയിലെ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തു നിന്നുള്ളവരെ കാണിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ നടപടി
X


നെടുമങ്ങാട്:
ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന നാലു മാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം പുറത്തു നിന്നുള്ളവരെ കാണിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവക്കാരനു കാരണം കാണിക്കാല്‍ നോട്ടിസും 15 ദിവസം ജോലിയില്‍നിന്നു മാറ്റി നിര്‍ത്തലും. സിപിഎം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേഷ് കുമാറി(50)ന് എതിരെയാണ് സൂപ്രണ്ടിന്റിന്റെ നടപടി.

കരിപ്പൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരി കഴിഞ്ഞ ശനിയാഴ്ച രാത്രി മരിച്ചിരുന്നു. തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഈ മൃതദേഹം ആണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാര്‍ കന്റീന്‍ നടത്തുന്ന ആള്‍ക്കും ബന്ധുക്കള്‍ക്കും തുറന്നു കാണിച്ചു കൊടുത്തത്.

മോര്‍ച്ചറിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്ന നഴ്‌സിങ് സ്റ്റാഫ് അറിയാതെ താക്കോല്‍ കൈക്കലാക്കിയാണ് ഇയാള്‍ ഫ്രീസര്‍ തുറന്നത്. അതേ സമയം, സംഭവം ആശുപത്രി അധികൃതര്‍ പോലിസില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. സംഭവം ഒതുക്കി തീര്‍ക്കാനുള്ള ഗൂഢശ്രമം ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം.

Next Story

RELATED STORIES

Share it