Kerala

മോചനദ്രവ്യം ആവശ്യപ്പെട്ട് ആയൂര്‍വേദ മരുന്ന് കമ്പനി ഉടമെയ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസ്: മുഖ്യ പ്രതി പിടിയില്‍

തിരുപ്പൂര്‍ കെ വി ആര്‍ നഗറില്‍ താമസിക്കുന്ന ആണ്ടിപ്പെട്ടി കുമനന്‍തുളുവില്‍ എസ് പ്രകാശ് (41) നെയാണ് കുന്നത്തുനാട് പോലിസ് തിരുപ്പൂരില്‍ നിന്നുംപിടികൂടിയത്. മൂന്നുപേരെ സംഭവദിവസം രാത്രിതന്നെ പിടികൂടിയിരുന്നു

മോചനദ്രവ്യം ആവശ്യപ്പെട്ട് ആയൂര്‍വേദ മരുന്ന് കമ്പനി ഉടമെയ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസ്: മുഖ്യ പ്രതി പിടിയില്‍
X

കൊച്ചി: മോചനദ്രവ്യം ആവശ്യപ്പെട്ട് നെല്ലാടുള്ള ആയൂര്‍വേദ മരുന്ന് കമ്പനി ഉടമെയ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ മുഖ്യ പ്രതിയും സൂത്രധാരനും ആയ ആള്‍ പിടിയില്‍. തിരുപ്പൂര്‍ കെ വി ആര്‍ നഗറില്‍ താമസിക്കുന്ന ആണ്ടിപ്പെട്ടി കുമനന്‍തുളുവില്‍ എസ് പ്രകാശ് (41) നെയാണ് കുന്നത്തുനാട് പോലിസ് തിരുപ്പൂരില്‍ നിന്നുംപിടികൂടിയത്. മൂന്നുപേരെ സംഭവദിവസം രാത്രിതന്നെ പിടികൂടിയിരുന്നു.

ആയുര്‍വ്വേദ കമ്പനി പുതിയതായി വിപണിയില്‍ എത്തിച്ച മരുന്ന് തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുണ്ടെന്ന് അറിയിച്ച് ഉടമയെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ കൊയമ്പത്തൂരിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ ബലമായി കയറ്റി ഒരു ഫാമിലെത്തിച്ച ശേഷം ഉപദ്രവിച്ചു. പിന്നീട് സംഘം മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ പിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് സംഭവ ദിവസം രാത്രി പോലിസ് നടത്തിയ ഓപ്പറേഷനില്‍ മൂന്നു പ്രതികളെ പിടികൂടി.

കൂട്ടാളികളെ പിടികൂടിയത് അറിഞ്ഞ് പ്രകാശ് ഒളിവില്‍ പോയി. തുടര്‍ന്ന് കുന്നത്തുനാട് പോലിസ് തമിഴ്‌നാട്ടില്‍ ക്യാംപ് ചെയ്തു നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പോലിസ് ഇന്‍സ്‌പെക്ടറാണെന്നായിരുന്നു ആയുര്‍വ്വേദ കമ്പനി ഉടമയോട് ഇയാള്‍ പറഞ്ഞത്. കൊല്ലം, ആലത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രകാശന്ഡഫെ പേരില്‍ തട്ടിക്കൊണ്ട് പോകലിന് കേസുണ്ടെന്ന് പോലിസ് പറഞ്ഞു. എഎസ്പി. അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വി.പി.സുധീഷ്, എ.എസ്.ഐ എ.കെ.രാജു, സീനിയര്‍ സി.പി.ഒ പി.എ.അബ്ദുള്‍ മനാഫ്, സി.പി.ഒമാരായ കെ.എ.സുബീര്‍, ടി.എ.അഫ്‌സല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌

Next Story

RELATED STORIES

Share it