Kerala

തിരഞ്ഞെടുപ്പ് പ്രക്രിയ നീതിപൂർവമാക്കുന്നതിൽ ടി എൻ ശേഷൻ നിർണായക പങ്ക് വഹിച്ചു: മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വതന്ത്രമായ ഭരണഘടനാ പദവിയും അധികാരങ്ങളും പ്രയോഗത്തിലൂടെ അദ്ദേഹം സ്ഥാപിച്ചെടുത്തു.

തിരഞ്ഞെടുപ്പ് പ്രക്രിയ നീതിപൂർവമാക്കുന്നതിൽ ടി എൻ ശേഷൻ  നിർണായക പങ്ക് വഹിച്ചു: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂർവകവുമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എൻ ശേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവും ആകണമെന്നും അതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ല എന്നുമുള്ള നിലപാട് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വതന്ത്രമായ ഭരണഘടനാ പദവിയും അധികാരങ്ങളും പ്രയോഗത്തിലൂടെ അദ്ദേഹം സ്ഥാപിച്ചെടുത്തു. കമ്മീഷന്‍റെ അധികാരത്തിൽ കടന്നു കയറാനും പ്രവർത്തനത്തെ സ്വാധീനിക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം നിർഭയമായി ചെറുത്തുനിന്നു. കമ്മീഷന്‍റെ ഉത്തരവാദിത്തം നിർവഹിക്കുന്നവർക്ക് ടി എൻ ശേഷൻ മാതൃകയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Next Story

RELATED STORIES

Share it