Kerala

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം:കര്‍ശന നടപടികളുമായി എറണാകുളത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം:കര്‍ശന നടപടികളുമായി എറണാകുളത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
X

കൊച്ചി: ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം ജൂലൈ ഒന്നു മുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിച്ച് എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ പരിശോധനയില്‍ വീണ്ടും പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിമാര്‍ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

നിയമലംഘനം നടത്തുന്നവര്‍ക്ക് തുടക്കത്തില്‍ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും തുടര്‍ന്നുളള ലംഘനത്തിന് 50,000 രൂപയും പിഴ ഒടുക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായ ഹരിതകര്‍മ്മ സേന അംഗങ്ങളുമായി സഹകരിക്കുകയും നിശ്ചിത തുക ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതാണെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യവസായ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, ഫ് ളാറ്റ് സമുച്ചയങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുളള ഖര, ദ്രവ മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടുവരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത െ്രെടബ്യൂണല്‍ മുമ്പാകെ കേസുകളും വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലമലിനീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ജല സ്രോതസ്സുകളിലും അവയുടെ സമീപത്തുള്ള റിസോര്‍ട്ടുകള്‍, റെസ്‌റ്റോറന്റുകള്‍, ഫ് ളാറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it