India

മധ്യപ്രദേശില്‍ വീണ്ടും ക്രൂരത; 13കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു, മൃതദേഹം ബാഗില്‍ ഒളിപ്പിച്ചു

മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലെ ജമാനിയ ഗ്രാമത്തിലാണ് 13 വയസുള്ള വിദ്യാര്‍ഥിയെ 45കാരനായ വ്യാപാരി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവം പുറത്തറിയാതിരിക്കാന്‍ ഇയാള്‍ ഭാര്യയുടെ സഹായത്തോടെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ചതായും പോലിസ് അറിയിച്ചു.

മധ്യപ്രദേശില്‍ വീണ്ടും ക്രൂരത; 13കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു, മൃതദേഹം ബാഗില്‍ ഒളിപ്പിച്ചു
X


ഭോപ്പാല്‍:
മധ്യവയസ്‌കയായ വിധവയെ കൂട്ടബലാല്‍സംഗം ചെയ്തതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പ് മധ്യപ്രദേശില്‍ മറ്റൊരു ക്രൂരകൃത്യത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലെ ജമാനിയ ഗ്രാമത്തിലാണ് 13 വയസുള്ള വിദ്യാര്‍ഥിയെ 45കാരനായ വ്യാപാരി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവം പുറത്തറിയാതിരിക്കാന്‍ ഇയാള്‍ ഭാര്യയുടെ സഹായത്തോടെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ചതായും പോലിസ് അറിയിച്ചു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒമ്പതാംക്ലാസ് വിദ്യാര്‍ഥി വീടിന് സമീപത്തെ പലചരക്കുകടയില്‍ ബിസ്‌ക്കറ്റ് വാങ്ങാനാണ് പോയത്.

കടയിലെത്തിയ പെണ്‍കുട്ടിയെ വ്യാപാരി വീടിനകത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് ഭാര്യയുടെ സഹായത്തോടെ മൃതദേഹം വീടിന് മുകളില്‍ ഒരു ബാഗിലാക്കി ഒളിപ്പിച്ചു. അയല്‍ക്കാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മകളെ അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യം നടത്തിയശേഷം വ്യാപാരിയും ഭാര്യയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലിസ് അറിയിച്ചു.

വ്യാപാരിയെ പിന്നീട് പോലിസ് അറസ്റ്റുചെയ്തതായും റിപോര്‍ട്ടുകളുണ്ട്. അതേസമയം, ഭാര്യയെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍തന്നെ വിധവയെ നാലംഗസംഘം കൂട്ടബലാല്‍സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കയറ്റിയത്. സ്ത്രീ ഇപ്പോള്‍ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

Next Story

RELATED STORIES

Share it