മന്‍സുഖ് ഹിരണിന്റെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍
കേസില്‍ നേരത്തെ അറസ്റ്റിലായ വിനായക് ഷിന്‍ഡെ, നരേഷ് ധാരെ എന്നിവരെ താനെ കോടതി മാര്‍ച്ച് 30 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ പോലിസുകാരന് വിനായക് ഷിണ്ഡെ നിലവില്‍ സസ്പെന്‍ഷനിലാണ്.
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. പോലിസുകാരന് ഉള്‍പ്പടെ രണ്ടുപേരെയാണ് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) പിടികൂടിയത്. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കേസില്‍ നേരത്തെ അറസ്റ്റിലായ വിനായക് ഷിന്‍ഡെ, നരേഷ് ധാരെ എന്നിവരെ താനെ കോടതി മാര്‍ച്ച് 30 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ പോലിസുകാരന് വിനായക് ഷിണ്ഡെ നിലവില്‍ സസ്പെന്‍ഷനിലാണ്. നരേഷ് ധാരെ വാതുവയ്പ്പുകാരനാണ്. ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇയാള്‍ക്ക് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതക കേസ് കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്.
അന്വേഷണം എന്‍ഐഎക്ക് കൈമാറിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മന്‍സുഖ് ഹിരണിനെ മുംബൈയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ സസ്പെന്‍ഷനിലായ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സച്ചിന് വാസയുടെ പങ്കും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ സംശയാസ്പദമായ മരണത്തില്‍ വാസയ്ക്ക് പങ്കുണ്ടെന്ന് ഹിരണിന്റെ ഭാര്യ ആരോപിച്ചിട്ടുണ്ട്.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT