Big stories

കുല്‍ഭൂഷണ്‍ ജാദവ് കേസ്: രാജ്യാന്തര നീതിന്യായ കോടതി വിധി ഇന്ന്

കുല്‍ഭൂഷണ്‍ ജാദവ് കേസ്: രാജ്യാന്തര നീതിന്യായ കോടതി വിധി ഇന്ന്
X

ഹേഗ്: ഇന്ത്യക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു പാകിസ്ഥാനില്‍ പിടിയിലായി വധശിക്ഷക്കു വിധിക്കപ്പെട്ട കുല്‍ഭൂഷന്‍ ജാദവിനെതിരായ കേസില്‍ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി ഇന്നു വിധി പറയും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് കോടതി കേസ് പരിഗണിക്കുക.

പാകിസ്താന്‍ പിടികൂടിയ കുല്‍ഭൂഷണ്‍ ജാദവിനു പാക് പട്ടാളകോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കുല്‍ഭൂഷണിന്റെ പേരില്‍ കുറ്റസമ്മത മൊഴിയും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കുല്‍ഭൂഷണ്‍ ജാദവ് നാവികസേനിയില്‍ നിന്നു വിരമിച്ച ശേഷം വ്യാപാര ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയതായിരുന്നെന്നും അവിടെ നിന്നു പാകിസ്താന്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. കുല്‍ഭൂഷന്‍ ചാരവൃത്തി നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നല്‍കാതെ പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടി ലംഘിക്കുകയാണെന്നും ഇന്ത്യ വാദിച്ചു. തുടര്‍ന്നു കേസ് തീര്‍പ്പാവുന്നത് വരെ കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി തടയുകയായിരുന്നു.

ഇതിനിടെ 2017 ഡിസംബറില്‍ കുല്‍ഭൂഷണിന്റെ മാതാവിനും ഭാര്യക്കും അദ്ദേഹത്തെ കാണാന്‍ പാകിസ്താന്‍ അവസരം നല്‍കിയിരുന്നു. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ വച്ചാണ് കുല്‍ഭൂഷണെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താന്‍ വാദം.

Next Story

RELATED STORIES

Share it