ദേമാജി ബോംബ് സ്ഫോടനക്കേസ്: നാലു ഉള്‍ഫാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
BY JSR4 July 2019 5:46 PM GMT
X
JSR4 July 2019 5:46 PM GMT
ഗുവാഹത്തി: 2004 ലെ ദേമാജി ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു ഉള്‍ഫാ പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവ്. മുഹി ഹാന്ദിക്, ജാറ്റിന് ദുവാരി, ദീപാഞ്ജലി ഗൊഹൈന്‍, ലിലാ ഗൊഗോയ് എന്നിവര്‍ക്കാണ് ഗുവാഹത്തി കോടതി ശിക്ഷ വിധിച്ചത്.
കേസിലെ മറ്റു രണ്ടു പ്രതികളായ പ്രശാന്ത്് ബുയാന്, ഹേമന് ഗൊഗോയ് എന്നിവര്‍ക്കു നാലുവര്‍ഷം തടവും കോടതി വിധിച്ചു. എട്ടു പ്രതികളെ തെളിവില്ലെന്നു കണ്ടെത്തി കോടതി വെറുതേ വിട്ടു. കേസിലെ പ്രധാന പ്രതിയായ റാഷിദ് ബറേലി ഒളിവില്‍ പോയതിനെ തുടര്‍ന്നു ഇതുവരെ കണ്ടത്താനായിട്ടില്ലെന്നു ദേമാജി പോലിസ് സൂപ്രണ്ട് വിവി രാകേഷ് റെഡ്ഡി പറഞ്ഞു.
2004 ആഗസ്ത് 15ന് ദേമാജി കോളജില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ നടന്ന സ്ഫോടനത്തില്‍ കുട്ടികളടക്കം 17 പേര് കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT