India

ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 2,500 കോടിയുടെ ഹെറോയിന്‍ പിടികൂടി

ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 2,500 കോടിയുടെ ഹെറോയിന്‍ പിടികൂടി
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഫരീദാബാദിലെ ഒരു വീട്ടില്‍നിന്ന് 2,500 കോടിയലധികം രൂപ വിലവരുന്ന 354 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. സംഭവത്തില്‍ നാലുപേരെ ഡല്‍ഹി പോലിസ് അറസ്റ്റുചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയാണ് പിടികൂടിയത്. ഡല്‍ഹി പോലിസ് ഇതുവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്. ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ വിഭാഗമാണ് പരിശോധന നടത്തിയത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.


കശ്മീരിലെ അനന്ത്‌നാഗ് നിവാസിയായ ഹസ്രത്ത് അലി, റിസ്വാന്‍ അഹ്മദ്, പഞ്ചാബിലെ ജലന്ധറില്‍നിന്നുള്ള ഗുര്‍ജോത് സിങ്, ഗുര്‍ദീപ് സിങ് എന്നിവരെയാണ് പോലിസ് അറസ്റ്റുചെയ്തത്. ഈ റാക്കറ്റ് അഫ്ഗാനിസ്താന്‍, യൂറോപ്പ്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ നീരജ് താക്കൂര്‍ പറഞ്ഞു. ഹെറോയിന് ഉപയോഗിച്ച 100 കിലോയിലധികം രാസവസ്തുക്കളും പോലിസ് പിടിച്ചെടുത്തു. മരുന്നുകളുടെ മൊത്തത്തിലുള്ള അന്താരാഷ്ട്ര മൂല്യം 2,500 കോടിയിലധികം രൂപയാണ്. ഈ തുക പഞ്ചാബിലേക്ക് അയയ്ക്കാനാണ് ഉദ്ദേശിച്ചിരുന്നത്.


ഇറാനിലെ ചബഹാര്‍ തുറമുഖം വഴി മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് ജവഹര്‍ ലാല്‍ നെഹ്‌റു തുറമുഖം വഴി അഫ്ഗാനിസ്താനില്‍നിന്ന് മയക്കുമരുന്ന് ചാക്ക് ബാഗുകളിലായാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് പോലിസ് കണ്ടെത്തി. മധ്യപ്രദേശിലെ ശിവപുരിക്ക് സമീപമുള്ള ഒരു ഫാക്ടറിയിലേക്ക് പ്രോസസ്സിങ്ങിനായി മരുന്നുകള്‍ അയയ്ക്കുകയും അഫ്ഗാനിസ്താനിലെ വിദഗ്ധരുടെ സഹായത്തോടെ ഹെറോയിന്‍ തയ്യാറാക്കുകയും ചെയ്തു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നത്.

മയക്കുമരുന്ന് റാക്കറ്റിന് പിന്നിലെ സൂത്രധാരനായ നവപ്രീത് സിങ് പോര്‍ച്ചുഗലിലാണെന്ന് പഞ്ചാബില്‍നിന്ന് അറസ്റ്റുചെയ്ത പ്രതി പറഞ്ഞു. റാക്കറ്റിനുള്ള ചില ഫണ്ടുകള്‍ പാകിസ്താനില്‍നിന്നാണെന്നും കണ്ടെത്തി. ഞങ്ങള്‍ക്ക് ഇത് തള്ളിക്കളയാനാവില്ലെന്നും ഇതെക്കുറിച്ചും അന്വേഷിക്കുമെന്നും താക്കൂര്‍ പറഞ്ഞു. ഇറാനില്‍നിന്ന് കടല്‍ വഴി മുംബൈയിലേക്ക് കടത്തിയ 283 കിലോഗ്രാം ഭാരമുള്ള ഹെറോയിന്‍ ഈ ആഴ്ച ആദ്യം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തിരുന്നു. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2,000 കോടി രൂപ വിലവരും.

Next Story

RELATED STORIES

Share it