പണത്തിനല്ല, കാമുകനൊപ്പം ജീവിക്കാന്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊല സൃഷ്ടിച്ച യുവതി പിടിയില്‍
റുക്മനെ കൊലപ്പെടുത്തിയതിനു ശേഷം സൊനാലിയുടെ വസ്ത്രങ്ങളും പാദരക്ഷകളും ആഭരണങ്ങളും അണിയിച്ചാണ് മൃതദേഹം കത്തിച്ചിരുന്നത്. കൊലപാതകത്തില്‍ കാമുകന് വൈഷ്ണവും പങ്കെടുത്തിട്ടുണ്ടെന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തു.
മുംബൈ: സുകുമാരക്കുറുപ്പ് മോഡല്‍ കൊല സൃഷ്ടിച്ച് പിടിയിലായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സൊനാലി ഷിന്‍ഡെ. പണം തട്ടാനൊന്നുമല്ല മുപ്പതുകാരി സൊനാലി ഷിന്‍ഡെ ഈ കൊടും ക്രൂരത ചെയ്തത് മറിച്ച് കാമുകനൊപ്പം ജീവിക്കാനായിരുന്നു.ഇതിനായി സ്വന്തം കൂട്ടുകാരിയെ വിളിച്ചുവരുത്തി കൊന്ന് കത്തിച്ചശേഷം സ്വന്തം മരണമാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു യുവതി ചെയ്തത്. മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ഔറംഗബാദിന് സമീപമുള്ള പിസദേവിയിലെ ഒരു കൃഷിയിടത്തില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. തിരിച്ചറിയാനാവാത്ത നിലയില്‍ കത്തിക്കരിഞ്ഞതായിരുന്നു മൃതദേഹം. ഇതോടാപ്പം ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു. തന്റെ ഭര്‍ത്താവ് മദ്യപാനിയാണെന്നും ശാരീരിക പീഡനത്തിന് ഇരയായതായും ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു.
സൊനാലിയുടെ കൈപ്പടത്തിലുള്ള ആത്മഹത്യ കുറിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരിച്ചത് ഔറംഗാബാദ് സ്വദേശിനിയായ സൊനാലിയാണെന്ന് പോലിസ് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സഹോദരന് മൃതദേഹം സൊനാലിയുടെതെന്ന് തിരിച്ചറിയുകയും ചെയ്തു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലും ബന്ധുക്കളുടെ പരാതിയിലും ഭര്‍ത്താവായ സദാശിവ ഷിന്‍ഡെയ്ക്കെതിരേ കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സൊനാലി പോലിസ് പിടിയിലായത്.
നേരത്തെ തന്നെ ആത്മഹത്യാ കുറിപ്പില്‍ സംശയം തോന്നിയ പോലിസ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നിന്ന് അതേദിവസം കാണാതായ മറ്റൊരു സ്ത്രീയായ റുക്മന്‍ ഭായിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്തി. സൊനാലിയുടെ കൂട്ടുകാരി കൂടിയായ റുക്മന്‍ സംഭവത്തിന് ശേഷമാണ് കാണാതായതെന്നും അവര്‍ക്കും സൊനാലിയുടെ അതേ ശാരീരിക ഘടനയാണെന്നതും സൊനാലിയിലേക്കുള്ള സംശയം ഇരട്ടിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൊനാലിയുടെ കാമുകന് ചബദാസ് വൈഷ്ണവ് എന്ന 26കാരനെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചു. പിന്നീട് വൈഷ്ണവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൊനാലിയെ പിടികൂടിയത്.
റുക്മനെ കൊലപ്പെടുത്തിയതിനു ശേഷം സൊനാലിയുടെ വസ്ത്രങ്ങളും പാദരക്ഷകളും ആഭരണങ്ങളും അണിയിച്ചാണ് മൃതദേഹം കത്തിച്ചിരുന്നത്. കൊലപാതകത്തില്‍ കാമുകന് വൈഷ്ണവും പങ്കെടുത്തിട്ടുണ്ടെന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തു.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT