Latest News

പോക്സോ അതിജീവിതയുടെ മാതാവില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട വനിത എസ്ഐ വിജിലന്‍സ് പിടിയില്‍

രണ്ടു ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്

പോക്സോ അതിജീവിതയുടെ മാതാവില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട വനിത എസ്ഐ വിജിലന്‍സ് പിടിയില്‍
X

ന്യുഡല്‍ഹി: പോക്സോ കേസിലെ അതിജീവിതയുടെ അമ്മയോട് കൈക്കൂലി ആവശ്യപ്പെട്ട ഡല്‍ഹി പോലിസിലെ വനിത എസ്ഐ വിജിലന്‍സ് പിടിയില്‍. ഡല്‍ഹി സംഗം വിഹാര്‍ വനിത പോലിസ് സ്റ്റേഷനിലെ എസ്ഐ നമിതയാണ് വിജിലന്‍സ് പിടിയിലായത്. പോക്സോ കേസില്‍ അന്വേഷണം വേഗത്തിലാക്കാനും ഇരയ്ക്ക് അനുകൂലമാവുന്ന രീതിയില്‍ അന്വേഷണം കൊണ്ടുപോവാനും രണ്ടു ലക്ഷം രൂപ കൈക്കൂലിയായി വേണമെന്നാണ് വനിത എസ്ഐ അതിജീവിതയുടെ മാതാവിനോട് ആവശ്യപ്പെട്ടത്. വ്യാഴാഴ്ചയാണ് ഇരയുടെ മാതാവ് വിജിലന്‍സിനെ സമീപിച്ചത്.

വിജിലന്‍സിന്റെ നിര്‍ദേശാനുസരം കൈക്കൂലിയുടെ ആദ്യ ഗഡു എന്ന നിലയില്‍ 15,000 രൂപയുമായി ഇരയുടെ മാതാവ് പോലിസ് സ്റ്റേഷനിലെത്തി. എസ്ഐയുടെ മുറിയില്‍ പ്രവേശിച്ചതോടെ അഴിമതിപ്പണത്തിന്റെ കാര്യം വനിത എസ്ഐ ആവര്‍ത്തിച്ചു. കൈക്കൂലിയുടെ ആദ്യ ഗഡു കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മേശപ്പുറത്തിരിക്കുന്ന ഫയലില്‍ വെക്കാനായിരുന്നു വനിത ഉദ്യോഗസ്ഥയുടെ മറുപടി. ഈ സമയം സമീപത്തു തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാത്തുനിന്നിരുന്നു. വനിത എസ്ഐക്ക് പണം കൈമാറിയ ഉടന്‍ വിജിലന്‍സ് സംഘമെത്തി പരിശോധന നടത്തി. പണം ഇവരുടെ ഫയലില്‍ നിന്ന് കണ്ടെത്തിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഴിമതി വിരുദ്ധ നിയമം സെക്ഷന്‍ ഏഴു പ്രകാരം അറസ്റ്റ് ചെയ്ത വനിത എസ്ഐയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വനിത എസ്ഐ മുന്‍പ് അന്വേഷിച്ച കേസുകളിലും ഇത്തരത്തില്‍ കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന കാര്യം വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it