Latest News

ഒതായി മനാഫ് വധക്കേസില്‍ വിധി ഇന്ന്

കേസില്‍ രണ്ടാം പ്രതിയായ പി വി അന്‍വര്‍ ഉള്‍പ്പടെ 21 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു

ഒതായി മനാഫ് വധക്കേസില്‍ വിധി ഇന്ന്
X

മഞ്ചേരി: യൂത്ത്ലീഗ് പ്രവര്‍ത്തകനായിരുന്ന ഒതായി പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരി പുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഖ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ കേസിലെ ഒന്നും മൂന്നും പ്രതികളാണ്. കേസില്‍ രണ്ടാം പ്രതിയായ പി വി അന്‍വര്‍ ഉള്‍പ്പടെ 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. കൂട്ടുപ്രതികളായ 17ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരാണ് കേസില്‍ വിചാരണ നേരിട്ടത്. നാലു പ്രതികളും 25 വര്‍ഷം ഒളിവിലായിരുന്നു. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.

1995 ഏപ്രില്‍ 13ന് രാവിലെ പതിനൊന്നരക്കാണ് കൊലപാതകം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം നടന്നശേഷം ഒളിവില്‍പ്പോയ പ്രതികള്‍ 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് പിടിയിലായത്. ഒന്നാംപ്രതി മാലങ്ങാടന്‍ ഷെഫീഖ് 2020 ജൂണ്‍ 24ന് രാവിലെ ഷാര്‍ജയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂരിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. മറ്റുമൂന്നു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെ 21 പ്രതികളെ നേരത്തേ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു. സിബിഐ മുന്‍ സീനിയര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി എന്‍ അനില്‍കുമാറാണ് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

Next Story

RELATED STORIES

Share it