Latest News

മീന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയെന്ന് സംശയം; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികില്‍സ തേടിയ രണ്ടുപേര്‍ മരിച്ചു

മീന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയെന്ന് സംശയം; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികില്‍സ തേടിയ രണ്ടുപേര്‍ മരിച്ചു
X

തിരുവനന്തപുരം: നിലമേലില്‍ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികില്‍സതേടിയ രണ്ടുപേര്‍ മരിച്ചു. ഭക്ഷ്യവിഷ ബാധയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരാള്‍ ചികില്‍സയിലാണ്. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി(58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍(39)പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇവരുടെ നില മെച്ചപ്പെട്ടു.

വിഴിഞ്ഞത്ത് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചു പോയവരാണ് മരിച്ചതെന്ന് പോലിസ് പറയുന്നു. ഇവര്‍ കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികില്‍സ തേടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും മീന്‍വിഭവമാണ് ഇവര്‍ കഴിച്ചതെന്നാണ് പ്രാഥമിക വിവരം. ഷാജി കുടുംബമൊത്താണ് ഹോട്ടലിലെത്തിയിരുന്നത്. ഷാജിയുടെ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവരെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇസിജിയില്‍ പ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഷാജിയെ തിരു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷാജിയെ അലര്‍ജി പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. അലര്‍ജിയാണ് മരണകാരണമായതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. ബന്ധുക്കളുടെ ആരോപണത്തിനു പിന്നാലെ ഹോട്ടല്‍ പോലിസ് ഇടപെട്ട് അടപ്പിച്ചു. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും.

Next Story

RELATED STORIES

Share it