Latest News

തൃശൂരില്‍ രണ്ടിടങ്ങളിലായി രണ്ട് കൊലപാതകങ്ങള്‍

തൃശൂരില്‍ രണ്ടിടങ്ങളിലായി രണ്ട് കൊലപാതകങ്ങള്‍
X

തൃശൂര്‍: തൃശൂരില്‍ രണ്ടിടത്ത് കൊലപാതകങ്ങള്‍. കിഴുത്താണി സ്വദേശി സൂരജ്, ചെന്ത്രാപ്പിന്നി സ്വദേശി സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ട് വാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടന്നാണ് കിഴുത്താണിയില്‍ സൂരജ് കൊല്ലപ്പെട്ടത്. വീട്ടുടമ ലോറന്‍സ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


മാസങ്ങളായി വീട്ട് വാടക നല്‍കാത്തതിനെത്തുടന്ന് സൂരജും ലോറന്‍സും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുടമയും കുടുംബവും വാടകക്കാരെ ഇറക്കിവിട്ട് വീട്ടില്‍ താമസിക്കാനെത്തി. തര്‍ക്കം പരിധി വിട്ടതോടെ ഇരുമ്പ് വടിയും മരപ്പലകയും ഉപയോഗിച്ച് വാടകക്കാരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജും അച്ഛന്‍ ശശിധരനും സഹോദരന്‍ സ്വരൂപും തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് സൂരജ് മരിച്ചത്.


ചെന്ത്രാപ്പിന്നിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടന്നാണ് 52 കാരനായ സുരേഷ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ബന്ധു അനൂപിനെ പിടികൂടി. കുടുംബപ്രശ്‌നത്തെത്തുടന്ന് സുരേഷും , സുരേഷിന്റെ ചെറിയച്ഛന്റെ മകന്‍ അനുപും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അനൂപ് വഴക്കുണ്ടാക്കിയിരുന്നു. രാവിലെ അനൂപിനോട് സംസാരിക്കാന്‍ പോയ സുരേഷിനെ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.




Next Story

RELATED STORIES

Share it