ലക്കിടിയില്‍ ജീവനൊടുക്കിയ നാല് പേരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട്: ലക്കിടിയില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ നാല് പേരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ലക്കിടി സ്വദേശി അജിത്ത്കുമാര്‍, ഭാര്യ ബിജി, മക്കളായ പാറു, ആര്യനന്ദ എന്നിവരുടെ മൃതദേഹങ്ങളാണ് തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലെത്തിച്ചത്.
ലക്കിടി പാലത്തിന് സമീപമുള്ള കടവില്നിന്നാണ് ദമ്പതിമാരും മക്കളും ഭാരതപ്പുഴയിലേക്ക് ചാടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇവര്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ പുഴയില്‍നിന്ന് കണ്ടെടുത്തത്.
2012ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്തത്. കടവില്‍നിന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണുകളും കണ്ടെടുത്തതായി പോലിസ് അറിയിച്ചു. കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പില്‍ എഴുതിയിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT