Latest News

ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ട; ജിദ്ദ നവോദയ

സംസ്‌കാരസമ്പന്നരുമായ ഒരു ജനതയുടെ വിശ്വാസങ്ങളെയും, പാരമ്പര്യത്തെയും ഇല്ലായ്മ ചെയ്യുകയെന്ന ഗൂഡലക്ഷ്യത്തിന്റെ നടത്തിപ്പുകാരനാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ട; ജിദ്ദ നവോദയ
X

ജിദ്ദ: ശാന്തമായി ജീവിച്ചുകൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സംശയത്തിന്റെയും, വെറുപ്പിന്റെയും വിത്തുകള്‍ പാകുക എന്ന സംഘ പരിവാര്‍ അജണ്ടയാണ് പുതിയ അഡ്മിനിസ്േ്രടറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍

കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ പ്രദേശമായ ലക്ഷദ്വീപിലെ കഠിനാധ്വാനികളും, സംസ്‌കാരസമ്പന്നരുമായ ഒരു ജനതയുടെ വിശ്വാസങ്ങളെയും, പാരമ്പര്യത്തെയും ഇല്ലായ്മ ചെയ്യുകയെന്ന ഗൂഡലക്ഷ്യത്തിന്റെ നടത്തിപ്പുകാരനാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇഷ്ടക്കാരനും, മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതില്‍ തന്നെ സംഘപരിവാരത്തിന്റെ ഗൂഡ ലക്ഷ്യം വ്യക്തമാണ്.

ക്രിമിനല്‍ കേസുകളില്ലാത്ത പോലീസ് സ്റ്റേഷനും, ഒഴിഞ്ഞ് കിടക്കുന്ന ജയിലുകളുമാണ് മുമ്പ് ലക്ഷദ്വീപില്‍ ഉണ്ടായിരുന്നത്. ഗുണ്ടാ ആക്ട് പ്രഖ്യാപിച്ച് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങളെ മറയാക്കി ഒരു ജനതയെ ജയിലിലടച്ച് പീഡിപ്പിച്ച് ജയില്‍ നിറക്കാനാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നത്.

ലക്ഷദ്വീപിലെ പ്രധാന ഭക്ഷണമായ ബീഫ് നിരോധിക്കുകയും, ഗോവധ നിരോധന ബില്ല് കൊണ്ട് വരിക വഴി ഒരു ജനതയെ പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് തള്ളിവിടുന്നതില്‍ ഒളിഞ്ഞ് കിടക്കുന്ന സംഘപരിവാര്‍ അജണ്ട ബി. ജെ. പി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണ്. ജനാതിപത്യ സംവിധാനത്തിലൂടെ നിലവില്‍ വന്ന ദ്വീപ് ജില്ലാപഞ്ചായത്തിന്റെ അധികാരം വെട്ടികുറക്കുകയും, രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ഒരു സമൂഹത്തിന്റെ സ്വച്ഛശാന്തമായ ജീവിതത്തിലേക്ക് കടന്ന്കയറുക വഴി തങ്ങള്‍ക്കിഷ്ടമില്ലാത്ത ജനവിഭാഗങ്ങളെ അരക്ഷിതത്തിലേക്ക് തള്ളിവിടുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണ് പ്രഫുല്‍ പട്ടേല്‍ ചെയ്യുന്നത്.

ലക്ഷദ്വീപ് ജനതയുടെ ജനാതിപത്യ അവകാശങ്ങളും, പൗരാവകാശങ്ങളും ഹനിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേലിനെ തിരിച്ച് വിളിച്ച് ലക്ഷദ്വീപില്‍ ശാന്തിയും, സമാധാനവും തിരിച്ച് കൊണ്ടുവരണമെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര , സി. എം അബ്ദുറഹിമാന്‍,ഗോപി മന്ത്രവാദി, ശിഹാബ് മക്ക ഫിറോസ് മുഴുപ്പിലങ്ങാട്, ആസിഫ് കരുവാറ്റ സംസാരിച്ചു.

Next Story

RELATED STORIES

Share it