Latest News

ഗില്ലന്‍ ബാരി രോഗം: പൂനെയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

ഗില്ലന്‍ ബാരി രോഗം: പൂനെയില്‍ രണ്ടു പേര്‍ കൂടി മരിച്ചു
X

പൂനെ: അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ പതിനൊന്നായി. നന്ദേഡ് നഗരത്തിലെ 26 വയസുള്ള അധ്യാപികയും 37 വയസുള്ള ഒരു യുവാവുമാണ് മരിച്ചിരിക്കുന്നത്. ഇതുവരെ 183 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

അപൂര്‍വ്വരോഗമാണെങ്കിലും ജിബിഎസിന് ചികില്‍സയുണ്ട്. പക്ഷേ, ചികില്‍സക്ക് വലിയ ചെലവുണ്ട്. രോഗികള്‍ക്ക് നല്‍കുന്ന ഒരു ഇമ്മ്യൂണോ ഗ്ലോബുലിന്‍ (ഐവിഐജി)ഇഞ്ചക്ഷനു മാത്രം 20,000 രൂപ ചെലവു വരും. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ബാധിച്ചാല്‍ ഈ രോഗം വരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്വന്തം നാഡികളെയും ആക്രമിക്കും.നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. വയറുവേദന, അതിസാരം, കൈകാലുകള്‍ക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിര്‍ണയ പരിശോധനയ്ക്ക് എടുക്കുക.

Next Story

RELATED STORIES

Share it