Latest News

കോഴിക്കോട് കടപ്പുറത്ത് പ്രവേശനാനുമതി നൽകാനുള്ള തീരുമാനം മാറ്റി

കോഴിക്കോട് കടപ്പുറത്ത് പ്രവേശനാനുമതി നൽകാനുള്ള തീരുമാനം മാറ്റി
X

കോഴിക്കോട്: കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിൽ കോഴിക്കോട് കടപ്പുറത്ത് പ്രവേശനാനുമതി നൽകാനുള്ള തീരുമാനം അവസാനം മാറ്റി. ഓപൺ ബീച്ചായതിനാൽ ആളുകളെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവേശിപ്പിക്കാനാവില്ലെന്നത് മുൻനിർത്തിയാണ് വീണ്ടും വിലക്കേർപ്പെടുത്തിയതെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സി.പി. ബീന പറഞ്ഞു.

കടപ്പുറങ്ങളിൽ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ല കലക്ടര്‍ സാംബശിവറാവു അനുമതി നല്‍കിയിരുന്നു. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം, നിശ്ചിത ഇടവേളകളില്‍ നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളും അണുവിമുക്തമാക്കണം, വിശ്രമമുറി, ശുചിമുറി എന്നിവയും നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കണം തുടങ്ങിയ നിബന്ധനകളോടെയായിരുന്നു പ്രവേശനാനുമതി. എന്നാൽ, ഇവ കോഴിക്കോട് കടപ്പുറത്ത് പാലിക്കാൻ പ്രയാസമാകുമെന്നത് മുൻനിർത്തി കലക്ടറുടെ അനുമതിയോടെതന്നെ പ്രവേശനനാനുമതി റദ്ദാക്കുകയാണുണ്ടായത്. ഭട്ട്റോഡ് ബീച്ചിലും പ്രവേശനമുണ്ടാവില്ല.

കളക്ടറുടെ ഉത്തരവിൽ കോവിഡ് മുൻകരുതലുകളുടെ ഭാഗമായി ഇടയ്ക്കിടയ്ക്ക് ഫുട്ട് പാത്ത് സാനിറ്റൈസർ ചെയ്യാനും സന്ദർശകർക്ക് കൈ കഴുക്കാൻ വെള്ളവും സോപ്പുമൊരുക്കാനും നിർദേശിച്ചിരുന്നു. ഇതൊന്നും ബീച്ചിൽ ഒരുക്കിയിരുന്നില്ല. സഞ്ചാരികളെ നിയന്ത്രിക്കാൻ അധികൃതരും എത്തിയിരുന്നില്ല.

കുട്ടികളുമായി എത്തിയവർപോലും ആവശ്യത്തിന് മുൻകരുതലുകളെടുക്കാതെയാണ് ബീച്ചിൽ കളിച്ചുല്ലസിച്ചത്. മാസ്കിടാതെയും മാസ്ക് താഴ്ത്തിവെച്ചുമായിരുന്നു ബീച്ചിലെ സന്ദർശകരിൽ അധികവും. സാമൂഹിക അകലം പാലിക്കാതെയാണ് സന്ദർശകർ ബീച്ചിൽ സമയം ചെലവഴിച്ചത്. അതേസമയം ബീച്ചിലെ തട്ടുകടകളെല്ലാം അടഞ്ഞുതന്നെ കിടന്നു.

കുറേ കാലമായി കുട്ടികൾ വീട്ടിന് പുറത്ത് പോയിട്ട്. അവർക്ക് ഒരു സന്തോഷമാകട്ടെ എന്നു കരുതിയാണ് ബീച്ചിലെത്തിയത്', മുക്കത്ത് നിന്ന്‌ കുട്ടികളുമായെത്തിയ കുടുംബം പറഞ്ഞു.

എന്തുചെയ്യണമെന്നറിയാതെ അധികൃതർ,

വ്യാഴാഴ്ചമുതൽ നിയന്ത്രണങ്ങളോടെ ബീച്ച് തുറക്കാമെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവിൽ ആശങ്കയിലായത് അധികൃതർ. ബുധനാഴ്ച രാവിലെയാണ് ബീച്ച് തുറക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ച വൈകീട്ടോടെ തന്നെ കോഴിക്കോട് ബീച്ച് തുറന്നാലുള്ള പ്രശ്നങ്ങളെ ഡി.ടി.പി.സി. അധികൃതർ ചൂണ്ടികാണിച്ചപ്പോൾ തുറക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ നേരത്തെ പ്രസിദ്ധീകരിച്ച ഉത്തരവ് പിൻവലിച്ചിരുന്നില്ല. തുടർന്ന് ബേപ്പൂർ ബീച്ച് തുറക്കുമെന്ന പ്രത്യേക അറിയിപ്പ് ഡി.ടി.പി.സി. പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ ഇരു ബീച്ചുകളും തുറന്നെന്നു കരുതി വൈകീട്ടോടെ തന്നെ കോഴിക്കോട് ബീച്ചിൽ സന്ദർശകരെത്തി. സന്ദർശകരെ നിയന്ത്രിക്കണമെന്ന അറിയിപ്പില്ലാത്തതിനാൽ പോലീസ് അടക്കമുള്ളവർ എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരാകുകയായിരുന്നു.

അതേസമയം, ബേപ്പൂർ കടപ്പുറം സഞ്ചാരികൾക്കായി തുറന്നു.

Next Story

RELATED STORIES

Share it