Latest News

മുട്ടില്‍ മരം മുറി ഉത്തരവ് ദുര്‍വ്യാഘ്യാനം ചെയ്തു; വ്യാപക ക്രമക്കേടുണ്ടായി; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനാല്‍ നടപടിവൈകിയെന്നും മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍

വനം ഉദ്യോഗസ്ഥരുമായും വകുപ്പുമായും ചര്‍ച്ച നടത്തിയതിന്റ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്

മുട്ടില്‍ മരം മുറി ഉത്തരവ് ദുര്‍വ്യാഘ്യാനം ചെയ്തു; വ്യാപക ക്രമക്കേടുണ്ടായി; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനാല്‍ നടപടിവൈകിയെന്നും മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍
X

തിരുവനന്തപുരം: വയനാട് മുട്ടില്‍ മരുമുറിയില്‍ വ്യാപക ക്രമക്കേടുണ്ടായതായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനാല്‍ നടപടിക്രമങ്ങള്‍ വൈകിയെന്നും മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. സ്വകാര്യ ചനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ഉത്തരവ് ദുര്‍വ്യാഘ്യാനം ചെയ്തു. സദുദ്ദേശത്തോടെയാണ് ഉത്തരവിറക്കിയത്. കൃഷിക്കാരുടെയും കര്‍ഷക സംഘടകളുടേയും കത്തുകളുടേയും അപേക്ഷകളുടേയും അടിസ്ഥാനത്തിലാണ് 2020 ഒക്ടോബറില്‍ ഉത്തരവിറക്കിയത്. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് കര്‍ഷകര്‍ നട്ടുപിടിപ്പിച്ചതോ, കിളിര്‍ത്തുന്നവന്നതോ ആയ മരങ്ങളാണ് മുറിച്ച് മാറ്റാന്‍ ഉത്തരവിറക്കിയത്. റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ പാടില്ല. എല്ലാ പട്ടയ ഭൂമികളിലേയും മരങ്ങള്‍ മുറിക്കാന്‍ പാടില്ല. അതു മുറിക്കാന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വേണം. പക്ഷേ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടതിനാല്‍ ഉത്തരവ് റദ്ദുചെയ്യുകയായിരുന്നു. ഉത്തരവ് വ്യാപകമായി ദുര്‍വ്യാഖ്യാനം ചെയ്തു. വനം ഉദ്യോഗസ്ഥരുമായും വകുപ്പുമായും ചര്‍ച്ച നടത്തിയതിന്റ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്'-മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it