മരുന്നിന് 18 കോടി തികയുന്നത് കാത്തു നില്‍ക്കാതെ മുഹമ്മദ് ഇമ്രാന് മടങ്ങി
BY NAKN20 July 2021 6:56 PM GMT
X
NAKN20 July 2021 6:56 PM GMT
മലപ്പുറം: സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള മുഹമ്മദ് ഇമ്രാന് മരിച്ചു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന് 18 കോടി രൂപ സമാഹരിക്കുന്നതിനിടയിലാണ് കുഞ്ഞ് ഇമ്രാന്റെ മരണം. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതിനോടകം 16 കോടി സമാഹരിച്ചിരുന്നു.
അങ്ങാടിപ്പുറം പഞ്ചായത്തിലെ ഏറാന്തോട് കുളങ്ങര പറമ്പില്‍ ആരിഫ്, റമീസ ദമ്പതികളുടെ ഏക ആണ് കുഞ്ഞാണ് മുഹമ്മദ് ഇമ്രാന്. ജന്മനാ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ലക്ഷണങ്ങള്‍ കണ്ട ഇമ്രാന് മൂന്നര മാസമായി വെന്റിലേറ്ററിലായിരുന്നു. അബ്ദുസ്സമദ് സമദാനി എം പി രക്ഷാധികാരിയും മഞ്ഞളാംകുഴി അലി എം എല്‍ എ ചെയര്‍മാനുമായി ഇമ്രാന് ചികിത്സാ സഹായ കമ്മറ്റിക്ക് രൂപം നല്കി 18 കോടിയുടെ മരുന്ന് വാങ്ങാനുള്ള ധനസമാഹരണം നടത്തിവരികയായിരുന്നു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT