Latest News

കര്‍ഫ്യൂവില്‍ ഇളവ് വരുത്തി ലഡാക്ക് ഭരണകൂടം

കര്‍ഫ്യൂവില്‍ ഇളവ് വരുത്തി ലഡാക്ക് ഭരണകൂടം
X

ലേ: കര്‍ഫ്യൂവില്‍ ഇളവ് വരുത്തി ലഡാക്ക് ഭരണകൂടം. നിരവധി ദിവസങ്ങളായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ വീണ്ടും തുറന്നു. ഒമ്പതുദിവസത്തെ ഇടവേളയ്ക്ക് ശേഷം മിനിബസുകളും മറ്റ് പൊതുഗതാഗതവും പുനരാരംഭിക്കാന്‍ ലേ ജില്ലാ മജിസ്ട്രേറ്റ് അനുവദിച്ചു.ഇളവുകള്‍ പ്രകാരം, കടകള്‍ക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.

അതേസമയം, വാങ്ചുകിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോ.സുപ്രിംകോടതിയെ സമീപിച്ചു. തന്റെ ഭര്‍ത്താവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അവകാശപ്പെട്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഡോ. ആങ്‌മോ ഒക്ടോബര്‍ 2 നാണ് സുപ്രിംകോടതിയില്‍ ഒരു റിട്ട് ഹരജി ഫയല്‍ ചെയ്തത്. 'ഒരു ആഴ്ച കഴിഞ്ഞു. സോനത്തിന്റെ ആരോഗ്യത്തെക്കുറിച്ചോ, അവരുടെ അവസ്ഥയെക്കുറിച്ചോ, അവര്‍ തടങ്കലില്‍ വയ്ക്കപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ചോ എനിക്ക് ഇപ്പോഴും ഒരു വിവരവുമില്ല,' വാങ്ചുക്കിന്റെ ഭാര്യ പറഞ്ഞു.

ലഡാക്കിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ലേ അപെക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നിവയുമായി ചേര്‍ന്ന് വാങ്ചുക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.

ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണു നരേന്ദ്ര മോദി സര്‍ക്കാര്‍ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്. സംസ്ഥാനപദവി, ഭരണഘടനയുടെ 6ാം ഷെഡ്യൂള്‍ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വര്‍ഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ലഡാക്ക് ഏപ്പെക്‌സ് ബോഡിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 10ന് നിരാഹാരം ആരംഭിച്ചിരുന്നു. ആരോഗ്യനില വഷളായ രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്നാണ് യുവജനവിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ലേയില്‍ നടന്ന പ്രതിഷേധങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it