Latest News

ഗസയിലെ ജനങ്ങളെ പട്ടിണിയിലാക്കുന്ന ഇസ്രായേല്‍ നടപടി 'യുദ്ധക്കുറ്റം' യുഎന്‍ മേധാവി: ടോം ഫ്‌ലെച്ചര്‍ (വിഡിയോ)

ഗസയിലെ ജനങ്ങളെ പട്ടിണിയിലാക്കുന്ന ഇസ്രായേല്‍ നടപടി യുദ്ധക്കുറ്റം യുഎന്‍ മേധാവി: ടോം ഫ്‌ലെച്ചര്‍ (വിഡിയോ)
X

ഗസ: ഗസയിലെ ജനങ്ങളെ പട്ടിണിയിലാക്കുന്ന ഇസ്രായേല്‍ നടപടി യുദ്ധക്കുറ്റമെന്ന് യുഎന്‍ മേധാവി ടോം ഫ്‌ലെച്ചര്‍. ഗസയിലേക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും ഇസ്രായേല്‍ തടഞ്ഞതിനെതിരെ അന്താരാഷ്ട്ര വിമര്‍ശനം ഉയരുന്നതിനിടെയാണ് ഫ്‌ലെച്ചറുടെ പ്രസ്താവന. കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ ഉപരോധം ഭാഗികമായി പിന്‍വലിച്ചെങ്കിലും, പ്രതിസന്ധി പരിഹരിക്കാന്‍ ഇത് പര്യാപ്തമല്ലെന്ന് യുഎന്നും ഗസ അധികൃതരും മുന്നറിയിപ്പ് നല്‍കുന്നു.യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോര്‍ഡിനേറ്ററാണ് ഫ്‌ലെച്ചര്‍.

'അതിര്‍ത്തികളില്‍ ഭക്ഷണം വയ്ക്കുന്നതും അതിര്‍ത്തിയുടെ മറുവശത്ത് പട്ടിണി കിടക്കുന്ന ഒരു ജനവിഭാഗമുള്ളപ്പോള്‍ അവരെ അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതും ഞങ്ങള്‍ കാണുന്നു, ഗസയിലെ ജനസംഖ്യയില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് അങ്ങനെ ചെയ്യുന്നതെന്ന് ഇസ്രായേലി മന്ത്രിമാര്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുന്നു,' വെള്ളിയാഴ്ച ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഫ്‌ലെച്ചര്‍ പറഞ്ഞു.

ഒരു മനുഷ്യസ്നേഹി എന്ന നിലയില്‍, കഴിയുന്നത്ര വേഗത്തില്‍ ആ സഹായം എത്തിക്കുന്നതിലും, നമുക്ക് ചെയ്യാന്‍ കഴിയുന്നത്ര ജീവന്‍ രക്ഷിക്കുന്നതിലും മാത്രമാണ് എന്റെ താല്‍പ്പര്യമെന്നും ഫ്‌ലെച്ചര്‍ പറഞ്ഞു.

ഈ മാസം ആദ്യം യുഎന്‍ സുരക്ഷാ കൗണ്‍സിലിന് നല്‍കിയ ഒരു ബ്രീഫിംഗില്‍, 'ഗസയില്‍ നാം ദിനംപ്രതി സാക്ഷ്യം വഹിക്കുന്ന 21-ാം നൂറ്റാണ്ടിലെ ക്രൂരത തടയാന്‍' സ്വീകരിച്ച നടപടികളെക്കുറിച്ച് ഭാവി തലമുറകളോട് എന്ത് പറയുമെന്ന് ചിന്തിക്കാന്‍ ഫ്‌ലെച്ചര്‍ അന്താരാഷ്ട്ര സമൂഹത്തോട് ചോദിച്ചു.'വംശഹത്യ തടയുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കുന്നതിനും നിങ്ങള്‍ നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കുമോ? അതോ, ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു എന്ന് പറയുമോ? അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it