Latest News

ഹമാസ് ഇസ്രായേലിനെ തോൽപ്പിച്ചു; വെളിപ്പെടുത്തലുമായി ഇസ്രായേലി മുൻ മേജർ ജനറൽ ഇറ്റ്ഷാക്ക് ബ്രിക്ക്

ഹമാസ് ഇസ്രായേലിനെ തോൽപ്പിച്ചു; വെളിപ്പെടുത്തലുമായി ഇസ്രായേലി മുൻ മേജർ ജനറൽ ഇറ്റ്ഷാക്ക് ബ്രിക്ക്
X

ജറുസലേം: ഇസ്രയേലിന്റെ സൈനിക, രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടെന്ന തുറന്നു പറച്ചിൽ നടത്തി ഇസ്രായേലി റിട്ടേയർഡ് മേജർ ജനറൽ ഇറ്റ്ഷാക് ബ്രിക്ക്. ഹമാസ് ഗസയിൽ ഇസ്രായേലിനെ തോൽപ്പിച്ചുവെന്നും ഇപ്പോൾ രാജ്യം "കൂട്ട ആത്മഹത്യയുടെ" വക്കിലാണെന്നും ബ്രിക്ക് പറഞ്ഞു.

ഇസ്രായേൽ പത്രമായ മാരിവിൽ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒരു തുറന്ന ലേഖനത്തിലാണ് , സൈനികരുടെ പരാതികൾക്കായുള്ള ഐഡിഎഫ് ഓംബുഡ്‌സ്മാൻ ആയി മുമ്പ് സേവനമനുഷ്ഠിച്ച ബ്രിക്ക്, ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പരാജയമാണെന്നും അത് ഭാവിയിലെ യുദ്ധങ്ങളിൽ പിന്നിലാണെന്നും" വെളിപെടുത്തിയത്.

ഇസ്രായേലിന്റെ സൈനിക സിദ്ധാന്തത്തിന്റെ ദീർഘകാല വിമർശകനായ ബ്രിക്ക്, ഇസ്രായേൽ സർക്കാർ രാജ്യത്തെ വിനാശകരമായ പാതയിലേക്ക് നയിക്കുകയാണെന്ന് ആരോപിച്ചു.

"ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ, സൈനിക തലത്തിൽ, ബാഹ്യ ശത്രുക്കളുടെ ആവശ്യമില്ല,അവർ തങ്ങളുടെ മണ്ടത്തരത്താൽ നമുക്ക് ദുരന്തം വരുത്തിവെക്കും, നമ്മൾ താമസിയാതെ തിരിച്ചുവരവില്ലാത്ത ഒരു അവസ്ഥയിൽ എത്തിയേക്കാം, നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം നമ്മുടെ ദൈവത്തോട് നമ്മെ സഹായിക്കാൻ പ്രാർഥിക്കുക എന്നതാണ്, അപ്പോൾ നാമെല്ലാവരും അത്ഭുതങ്ങൾക്കായി പ്രാർഥിക്കുന്ന മിശിഹമാരാകും."ബ്രിക്ക് പറഞ്ഞു.

ഇരുപതാം മാസത്തിലേക്ക് കടക്കുന്ന ഗസയ്‌ക്കെതിരായ യുദ്ധത്തിൻ്റെ പുരോഗതിയെക്കുറിച്ചുള്ള ഇസ്രായേലിന്റെ ഔദ്യോഗിക അവകാശവാദങ്ങളെ ബ്രിക്ക് തള്ളിക്കളഞ്ഞു.

ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സ് എന്ന് വിളിക്കപ്പെടുന്ന ഏറ്റവും പുതിയ സൈനിക നീക്കത്തെ പരാമർശിച്ചുകൊണ്ട് ബ്രിക്ക് എഴുതി, "യുദ്ധത്തിലുടനീളം രാഷ്ട്രീയ, സൈനിക തലങ്ങൾ പൊതുജനങ്ങളോട് കള്ളം പറഞ്ഞതുപോലെ, ഹമാസ് കീഴടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയുണ്ടെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചു. രാഷ്ട്രീയ, സൈനിക തലങ്ങളുടെ അതേ നുണകൾ ഇപ്പോഴും തുടരുന്നു. നമ്മുടെ സൈന്യം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.നിരുത്തരവാദപരമായ ഈ സംഘവും അവരുടെ സുഹൃത്തുക്കളും ഇസ്രായേൽ ജനതയെ എത്ര ഭയാനകമായ ദുരന്തത്തിലേക്ക് തള്ളിവിടുന്നുവെന്ന് അധികം വൈകാതെ നമുക്ക് മനസ്സിലാകും."

"മധ്യപൂർവദേശത്ത് ഏറ്റവും ശക്തരെന്ന് കരുതിയിരുന്ന ഒരു സൈന്യത്തെ ഹമാസ് പരാജയപ്പെടുത്തി, ഇത് ശത്രുക്കൾക്കെതിരായ ഇസ്രായേലിന്റെ പ്രതിരോധത്തിന് ശക്തമായ ഒരു പ്രഹരമായിരുന്നു, ഇത് നമ്മുടെ അതിർത്തികളിലെ നമ്മുടെ ശത്രുക്കളെ നമുക്കെതിരായ യുദ്ധത്തിന് തയ്യാറെടുക്കാൻ പ്രോൽസാഹിപ്പിക്കും."ബ്രിക്ക് കൂട്ടിചേർത്തു.

ഇസ്രായേലിന്റെ തന്ത്രപരമായ തിരഞ്ഞെടുപ്പുകൾ , പ്രത്യേകിച്ച് വ്യോമശക്തിയിലുള്ള അമിതമായ ആശ്രയത്വവും കരസേനയെയും മിസൈൽ സാങ്കേതികവിദ്യയെയും അവഗണിക്കുന്നതും ആധുനിക യുദ്ധത്തിന് സൈന്യത്തെ പ്രാപ്തമാക്കുന്നതിന് തടസമാണെന്നും ബ്രിക്ക് വാദിക്കുന്നു.

ഗസ മുനമ്പിൽ ഇസ്രായേലിന്റെ സൈനിക തന്ത്രം വലിയതോതിൽ പരാജയപ്പെട്ടുവെന്ന് ബ്രിക്ക് പറഞ്ഞു. "ഹമാസിനെ തോൽപ്പിക്കാൻ ഐഡിഎഫിന് കഴിയുന്നില്ല, വ്യോമസേനയുടെ ബോംബാക്രമണത്തിൽ പ്രധാനമായും പരിക്കേൽക്കുന്നത് ഗസയിലെ നിവാസികൾക്കാണ്. ഹമാസ് പോരാളികൾ തുരങ്കങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുമ്പോൾ ഇസ്രായേൽ സൈന്യത്തിന് വലിയനാശനഷ്ടങ്ങൾ നേരിടേണ്ടിവരുമെന്ന് ബ്രിക്ക് കൂട്ടിച്ചേർത്തു.

ആസന്നമായ സാമ്പത്തിക തകർച്ചയെക്കുറിച്ചും ബ്രിക്ക് മുന്നറിയിപ്പ് നൽകി. "ഈ അവസ്ഥയിൽ തന്നെ തുടർന്നാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ, സാമ്പത്തിക ബജറ്റ് അവതാളത്തിലാകുമെന്ന് ധനകാര്യ മന്ത്രാലയം അറിയിക്കുന്നു. നമ്മൾ ഇതുവരെ വർഷത്തിന്റെ മധ്യത്തിൽ പോലും എത്തിയിട്ടില്ല" ബ്രിക്ക് വ്യക്തമാക്കി. സൈന്യം ഇസ്രായേൽ ജനതയെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുകയാണ് എന്ന പ്രവചനത്തോടെയാണ് ബ്രിക്ക് തൻ്റെ ലേഖനം ഉപസംഹരിക്കുന്നത്.

Next Story

RELATED STORIES

Share it