Latest News

'ഷെയര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്'; സ്‌പൈസ്ജറ്റ് ചെയര്‍മാനെതിരേ പോലിസ് കേസ്; കള്ളക്കേസെന്ന് കമ്പനി

ഷെയര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; സ്‌പൈസ്ജറ്റ് ചെയര്‍മാനെതിരേ പോലിസ് കേസ്; കള്ളക്കേസെന്ന് കമ്പനി
X

ഗുരുഗ്രാം: ഗുരുഗ്രാമിലെ ബിസിനസ്സുകാരനെ വിമാനക്കമ്പനിയുടെ ഷെയര്‍ നല്‍കാമെന്ന് വിശ്വിസിപ്പിച്ച് സ്‌പൈസ് ജറ്റ് ചെയര്‍മാന്‍ പണം തട്ടിയതായി പരാതി. സ്‌പൈസ് ജറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ്ങിനെതിരേയാണ് പരാതി ഉയര്‍ന്നത്. അദ്ദേഹത്തിനെതിരേ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിമാനക്കമ്പനിക്ക് നല്‍കിയ സേവനത്തിനു പകരം പത്ത് ലക്ഷം രൂപ വിലവരുന്ന ഷെയര്‍ നല്‍കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നതായി അമിത് അറോറയെന്ന ബിസിനസ്സുകാരന്‍ ആരോപിക്കുന്നു.

2015ല്‍ വിവിധ എണ്ണക്കമ്പനികള്‍കാനുള്ള ഇന്ധന വില, നിയമപരമായ കൊടുത്തുതീര്‍ക്കേണ്ട ചാര്‍ജുകള്‍, എയര്‍ ഫ്‌ലീറ്റ് പാര്‍ക്കിംഗ് ചാര്‍ജുകള്‍, നല്‍കാനുള്ള ശമ്പളം, മറ്റ് വെണ്ടര്‍ പേയ്‌മെന്റുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ സ്‌പൈസ് ജെറ്റ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. സാമ്പത്തിക പുനഃക്രമീകരണം നടത്തുന്നതിന്റെ ഭാഗമായി അജയ് സിംഗ് പരാതിക്കാരനെ സമീപിച്ചു. ഇതിന് പകരമായി, പ്രതിയായ അജയ് സിംഗ് 10,00,000 ഓഹരികള്‍ പരാതിക്കാരന് കൈമാറാമെന്ന് വാഗ്ദാനം ചെയ്തിരുന്നു-പരാതിയില്‍ പറയുന്നു.

പണമോ ഓഹരിയോ നല്‍കാന്‍ പറഞ്ഞെങ്കിലും അത് നല്‍കാതെ ഡെപോസിറ്ററി ഇന്‍സ്ട്രക്ഷന്‍ സ് ലിപ് നല്‍കി. അത് അസാധുവായിരുന്നു- പരാതിക്കാരന്‍ പറയുന്നു.

പരാതി കെട്ടിച്ചചമച്ചതും വസ്തുതാവിരുദ്ധവുമാണെന്ന് കമ്പനി പ്രതികരിച്ചു.

Next Story

RELATED STORIES

Share it