Latest News

ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേജില്‍ കാംപയിന്‍

ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേജില്‍ കാംപയിന്‍
X

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിൻ മാറ്റി പകരം ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്ന കാംപയിനുമായി സോഷ്യൽ മീഡിയ. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത് പ്രതിപക്ഷത്തെ അനുകൂലിക്കുന്നവരാണ്. മെയ് 24ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 303 സീറ്റ് നേടിയ അന്തിമ ഫലം പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെയാണ് പ്രചാരണം. അമേരിക്ക പോലും ഇലക്ട്രോണിക് വോട്ടിങ് മെഷിന് പകരം ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും ഇവര്‍ ചൂണ്ടികാട്ടുന്നുണ്ട്. ഇതിനോടകം മുപ്പത്തിമൂവായിരം ആളുകൾ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

വോട്ടിങ് മെഷിനില്‍ തിരിമറി നടന്നിരിക്കാമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തേ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്കര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം വിവിപാറ്റ് എണ്ണി തീര്‍ന്നപ്പോള്‍ വോട്ടും വിവിപാറ്റും തമ്മിലുള്ള കണക്ക് കൃത്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ കേന്ദ്ര കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. 22.3 ലക്ഷം വോട്ടിങ് യന്ത്രങ്ങളും 17.3 ലക്ഷം വിവിപാറ്റ് യന്ത്രങ്ങളുമാണ് ഈ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. ആകെ 90 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഈ വിവിപാറ്റ് മെഷീനുകളില്‍ നിന്നും എണ്ണിയത് 20,625 വിവിപാറ്റ് സ്ലിപ്പുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എണ്ണിയത്. നേരത്തെ 4,125 സ്ലിപ്പുകളാണ് എണ്ണാന്‍ ഇരുന്നതെങ്കിലും ഇത് പിന്നീട് സുപ്രീംകോടതി നിര്‍ദേശത്താല്‍ ഉയര്‍ത്തുകയായിരുന്നു.



Next Story

RELATED STORIES

Share it