മഹാരാഷ്ട്രയില്‍ കുടിയേറ്റത്തൊഴിലാളികളുടെ അപകടമരണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഛത്തിസ്ഗഡ് സര്‍ക്കാരിന്റെ 4 ലക്ഷം രൂപ ധനസഹായം
റായ്പൂര്‍: മഹാരാഷ്ട്രയില്‍ അപകടത്തില്‍ മരിച്ച ഛത്തിസ്ഗഡില്‍ നിന്നുള്ള 2 കുടിയേറ്റത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഛത്തിസ്ഗഡ് സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ നടന്ന വാഹനാപകടത്തിലാണ് രണ്ട് സ്ത്രീ കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചത്.
''മഹാരാഷ്ട്രയിലെ യവാത്മാലിലുണ്ടായ രണ്ട് സ്ത്രീ തൊഴിലാളികളുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയുടെ ധനസഹായം നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപ നല്‍കാനും ഉത്തരവായിട്ടുണ്ട്.''- മുഖ്യമന്ത്രിയുടെ ഓഫിസ് പുറപ്പെടുവിച്ച ഉത്തവില്‍ പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ 4 പേര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഛത്തിസ്ഗഡിലെ ബില്ഹര ജില്ലയില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ മഹാരാഷ്ട്രയിലെ യുവാത്മാളില് നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
സോളാപൂരില്‍ നിന്ന് മടങ്ങുകയായിരുന്ന ബസ്സാണ് യുവാത്മാളില് വച്ച് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആകെ നാല് പേര് മരിച്ചു, 15 പേര്‍ക്ക് പരിക്കേറ്റു. മരിച്ച ബാക്കി രണ്ട് പേര് ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്.
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT