ബെയ്റൂത്ത്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നു
പ്രതിഷേധക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിലേക്കും അതിക്രമിച്ചുകയറി.
ബെയ്റൂത്ത്: സ്ഫോടനത്തില്‍ 158 പേര് കൊല്ലപ്പെട്ട ബെയ്റൂത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നു. ആയിരക്കണക്കിന് പേരാണ് സര്‍ക്കാറിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രകടനക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. വെടിവയ്പ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിലേക്കും അതിക്രമിച്ചുകയറി.
ബെയ്റൂത്ത് തുറമുഖത്ത് സൂക്ഷിച്ച അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ 158 പേര് കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ആറ് വര്‍ഷം മുമ്പ് ഒരു കപ്പലില്‍ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ശേഖരമാണ് സ്ഫോടനത്തിന് കാരണമായത്. സര്‍ക്കാറിന്റെ പിടിപ്പുകേടാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്നും ഭരണാധികാരികളെ ശിക്ഷിക്കാന്‍ സമയമായെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ആക്ടിവിസ്റ്റ് 28 കാരനായ ഫാരിസ് ഹലാബി പറഞ്ഞതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.
അതിനിടെ ബെയ്റൂത്ത് സ്ഫോടനത്തിന്റെ കൂടുതല്‍ ആകാശദൃശ്യങ്ങളും മാപ്പുകളും നാസ പുറത്തുവിട്ടു. സിംഗപ്പൂരിലെ എര്‍ത്ത് ഒബ്സര്‍വേറ്ററിയുമായി സഹകരിച്ചാണ് നാസ ബെയ്റൂത്ത് ദുരന്തത്തിന്റെ ഗ്രാഫിക്സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദുരന്ത പ്രദേശത്തെ ആളുകളെ സഹായിക്കാനും തകര്‍ന്ന പ്രദേശങ്ങള്‍ തിരിച്ചറിയാനും ഇതുപോലുള്ള മാപ്പുകള്‍ സഹായിക്കും.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT